കര്‍ണാടകയില്‍ മുഖ്യമന്ത്രിപദം പങ്കിടല്‍ ധാരണയില്ല; ഡികെ ശിവകുമാറിനെ തള്ളി ആഭ്യന്തരമന്ത്രി ജി. പരമേശ്വര; പിന്തുണച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ; പാര്‍ട്ടിയില്‍ പടലപിണക്കം

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മില്‍ അധികാരം പങ്കുവെയ്ക്കാന്‍ ധാരണകളില്ലെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര.
ഹൈക്കമാന്‍ഡ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും എല്ലാവരും അത് അംഗീകരിക്കുമെന്നും പരമേശ്വര വ്യക്തമാക്കി.

താനും സിദ്ധരാമയ്യയും തമ്മില്‍ അത്തരമൊരു ധാരണ നിലനിന്നിരുന്നുവെന്നു ശിവകുമാര്‍ അടുത്തിടെ ന്യൂസ് ചാനലിനോട് പറഞ്ഞിരുന്നു. ഈ അവകാശവാദം സിദ്ധരാമയ്യ തള്ളിക്കളഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനം അന്തിമമാണെന്നും അതില്‍ തര്‍ക്കമൊന്നുമില്ലെന്നും പിന്നീട് ശിവകുമാറും പ്രതികരിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലേറുന്ന സമയത്ത്, ഇരുവരും തമ്മില്‍ ഇത്തരമൊരു ധാരണയുണ്ടെന്നു പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യത്തെ രണ്ടര വര്‍ഷത്തിനുശേഷം ശിവകുമാറിനു മുഖ്യമന്ത്രിപദം വിട്ടുനല്‍കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അതേസമയം, കര്‍ണാടകയിലെ മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറുമായുള്ള അധികാരം പങ്കിടല്‍ കരാറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മാര്‍ഗ നിര്‍ദേശത്തിനായി ഇരുവരും പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡിനെ സമീപിക്കും. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് അദ്ദേഹം മാണ്ഡ്യയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിഷയത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം അന്തിമമാണെന്നും ശിവകുമാര്‍ പ്രതികരിച്ചു. അഹിന്ദു സമുദായങ്ങള്‍ക്ക് പിന്തുണ ശേഖരിക്കാന്‍ സിദ്ധരാമയ്യയുടെ അനുയായികള്‍ കര്‍ണാടകയിലുടനീളം കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തങ്ങളുടെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ തുല്യമായി അധികാരം പങ്കിടാന്‍ സമ്മതിച്ചതായി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക