'നിതീഷ് കുമാർ മോദിയുടെ കാലില്‍ വീണത് ബിഹാറിന് അപമാനം'; വിമർശിച്ച് പ്രശാന്ത് കിഷോര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലില്‍ വീണ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിനെ വിമര്‍ശിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിതീഷ് മോദിയുടെ കാലില്‍ വീണത് ബിഹാര്‍ ജനതയ്ക്ക് അപമാനമാണെന്ന് ജെഡിയു മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്‍ഡിഎ സര്‍വകക്ഷി യോഗത്തിലാണ് നിതീഷ് കുമാർ മോദിയുടെ കാലിൽ വീണത്.

നിതീഷ് തന്റെ മനസാക്ഷിയെ വില്പനയ്ക്കുവെച്ചുവെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചു. ‘ഭരണത്തിലിരിക്കുന്ന നേതാക്കള്‍ സംസ്ഥാനത്തിന്റെ ആത്മാഭിമാനമാണ്. മോദിയുടെ കാലില്‍ വീണതോടെ നിതീഷ് ബിഹാറിനെ അപമാനം കൊണ്ടുവന്നു’, എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ആരോപണം.

നേരത്തെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന നിതീഷിനെ താനെന്തിനാണ് വിമര്‍ശിക്കുന്നതെന്ന് ചിലര്‍ ചോദിക്കും. എന്നാല്‍, അന്ന് അദ്ദേഹം മറ്റൊരു മനുഷ്യനായിരുന്നു. അന്ന് നിതീഷ് തന്റെ മനസാക്ഷി വില്പനയ്ക്കുവെച്ചിരുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. സംസ്ഥാനത്തിന്‌ ആനുകൂല്യങ്ങള്‍ കൊണ്ടുവരാന്‍ നിതീഷ് തന്റെ സ്വാധീനശക്തി ശരിയാംവണ്ണം ഉപയോഗിക്കുന്നില്ല. 2025ലെ തിരഞ്ഞെടുപ്പിന് ശേഷവും ബിജെപിയുടെ പിന്തുണയോടെ അധികാരത്തില്‍ തുടരുന്നത് ഉറപ്പാക്കാന്‍ നിതീഷ് കാലില്‍ വീഴുകയാണെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ