തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് നിതീഷ് കുമാര്‍; ആശങ്കയില്‍ ബി.ജെ.പി

രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവിന്റെ പട്‌നയിലെ വസതിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അദ്ദേഹത്തോടൊപ്പം ബി.ജെ.പി നേതാക്കളായ അവധേഷ് നാരായണ്‍ സിംഗ്, സയ്യിദ് ഷാനവാസ് ഹുസൈന്‍, ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തേജസ്വി യാദവിന്റെ ഇഫ്താറില്‍ നിതീഷ് കുമാര്‍ പങ്കെടുക്കുന്നത്. അതേ സമയം ഇഫ്താര്‍ വിരുന്നിലെ അദ്ദേഹത്തിന്റെ സാന്നിധ്യം പല ഊഹാപോഹങ്ങള്‍ക്കും രാഷ്ട്രീയ വിശകലനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ബിജെപിയുടെ ഉരുക്കുകോട്ടയായ ബോചഹാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്റെ പാര്‍ട്ടി ഉജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്.

നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത് ബിജെപിയാണ്. തുടര്‍ന്ന് ഇപ്പോള്‍ നിതീഷിനെ കേന്ദ്ര മന്ത്രിയാക്കാനും ബിഹാര്‍ മുഖ്യമന്ത്രി പദവി സ്വന്തമാക്കാനുമുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനിടെ തേജസ്വി യാദവിന്റെ വിരുന്നില്‍ പങ്കെടുത്തത് നിര്‍ണായകമായി രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നു. ഈ കൂടിച്ചേരല്‍ മഹാസഖ്യത്തിലേക്കുള്ള സൂചനയാണോ എന്നും ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്.

അതേ സമയം ഇഫ്താറില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചത്. 2017ലാണ് ജനതാദള്‍ ബിജെപിയുമായി കൂട്ടുകൂടിയത്. അന്ന മുതല്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബവും നിതീഷും തമ്മില്‍ അകല്‍ച്ചയിലായിരുന്നു.

Latest Stories

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും