രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; 70 വർഷത്തിനിടെ ഇത്ര ഗുരുതരാവസ്ഥ ഉണ്ടായിട്ടില്ല: നീതി ആയോഗ് വൈസ് ചെയര്‍മാന്‍

കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് ഇപ്പോൾ നേരിടുന്നതുപോലുള്ള പണലഭ്യതക്കുറവ് നേരിടേണ്ടി വന്നിട്ടില്ല എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാർ. നിലവിലെ സാമ്പത്തിക മാന്ദ്യത്തെ അഭൂതപൂർവമായ സാഹചര്യം എന്നാണ് നീതി ആയോഗ് വൈസ് ചെയർമാൻ വിശേഷിപ്പിച്ചത്.

സ്വകാര്യമേഖലയുടെ ആശങ്കകൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ എന്താണോ ചെയ്യേണ്ടത് അത് ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുവർഷത്തിനിടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശമായ വളർച്ചയെ അഭിമുഖീകരിക്കുന്ന സമയത്താണ് ഉന്നത സാമ്പത്തിക വിദഗ്ധനായ രാജീവ് കുമാർ ഇങ്ങനെ അഭിപ്രായപെട്ടത്.

പ്രശ്നം സാമ്പത്തിക മേഖലയിലാണെന്ന് സർക്കാർ പൂർണമായും തിരിച്ചറിയുന്നു. സ്വകാര്യമേഖലയ്ക്കുള്ളിൽ ആരും വായ്പ നൽകാൻ തയ്യാറാവുന്നില്ല ആരും ആരെയും വിശ്വസിക്കാൻ തയ്യാറല്ല, ആരും പണം വിനിമയം ചെയ്യാൻ തയ്യാറാവുന്നില്ല, അതിനാൽ പണത്തിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടുകയും പാപ്പരത്തം ഉണ്ടാവുകയും ചെയ്യുന്നു. ഈ അവസ്ഥ എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജീവ് കുമാർ.

ഇന്ത്യയുടെ ജി.ഡി.പി അഥവാ മൊത്ത ആഭ്യന്തര ഉത്പാദനം ജനുവരി-മാർച്ച് കാലയളവിൽ 5.8 ശതമാനം വളർച്ച നേടി. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ച 6.8 ശതമാനമാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജി.ഡി.പി വളർച്ച 5.7 ശതമാനമായി കുറയാൻ സാദ്ധ്യതയുണ്ട്. കുറഞ്ഞ ഉപഭോഗം, ദുർബലമായ നിക്ഷേപം, പ്രവർത്തനരഹിതമായ സേവന മേഖല എന്നിവ കാരണമാണിതെന്ന് നോമുറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ സമ്പദ്‌വ്യവസ്ഥയിൽ ചില വീണ്ടെടുക്കൽ പ്രതീക്ഷിക്കാമെന്നും നോമുറ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സെപ്റ്റംബറിൽ പണലഭ്യത പ്രതിസന്ധി നേരിടുന്നതിനു മുമ്പായി ഉപഭോഗ നീക്കത്തിന് ധനസഹായം നൽകിയ ഷാഡോ ബാങ്കുകളിലെ പ്രതിസന്ധിയും ആഗോള വളർച്ചയിലെ മാന്ദ്യവും ഡിമാൻഡ് മാന്ദ്യവും നിലവിലെ പ്രതിസന്ധിക്ക് കാരണമായതായി കണക്കാക്കുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ