പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ സാക്കിർ നായിക്ക് പ്രതി; എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തു

ലണ്ടനിൽ ചെന്നൈയിൽ നിന്നുള്ള പെൺകുട്ടിയെ ബംഗ്ലാദേശ് പൗരന്മാർ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.

ലണ്ടനിൽ പഠിക്കുന്ന മകളെ ബംഗ്ലാദേശ് പൗരന്മാർ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള ബിസിനസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം മെയ് മാസത്തിൽ ചെന്നൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറി. മകളെ തീവ്രവാദിയാക്കിയെന്നും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്നുമാണ് പിതാവ് ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിവാദ ഇസ്ലാമിക പ്രസംഗകൻ സാക്കിർ നായിക്കിന്റെ പങ്ക് അന്വേഷിക്കും.

മുൻ ബംഗ്ലാദേശ് എംപി സർദാർ ഷഖാവത്ത് ഹുസൈൻ ബോകുലിന്റെ മകൻ നഫീസിനെ എഫ്‌ഐ‌ആറിൽ പ്രതിയാക്കി. പെൺകുട്ടിയുമായി ചങ്ങാത്തം കൂടുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തുവെന്നാണ് നഫീസിനെതിരായ ആരോപണം. സാക്കിർ നായിക്കിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്.

തട്ടിക്കൊണ്ടു പോകലിൽ സാക്കിർ നായിക്കുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘടിത ബംഗ്ലാദേശ് ഗ്രൂപ്പിന്റെ എന്തെങ്കിലും പങ്കുണ്ടോയെന്ന് എൻഐഎ അന്വേഷിക്കും.

ഗൂഢാലോചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, കടത്ത്, ലൈംഗിക ചൂഷണം എന്നിവയ്‌ക്കൊപ്പം തെറ്റായ തടവ്, കൊള്ളയടിക്കൽ ശ്രമം, വധഭീഷണി എന്നിവ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പോയ പെൺകുട്ടി അവിടെ വളരെ സജീവമായ സംഘത്തിന്റെ കെണിയിൽ അകപ്പെട്ടു എന്നാണ് ആരോപണം.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി