പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ സാക്കിർ നായിക്ക് പ്രതി; എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തു

ലണ്ടനിൽ ചെന്നൈയിൽ നിന്നുള്ള പെൺകുട്ടിയെ ബംഗ്ലാദേശ് പൗരന്മാർ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.

ലണ്ടനിൽ പഠിക്കുന്ന മകളെ ബംഗ്ലാദേശ് പൗരന്മാർ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള ബിസിനസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം മെയ് മാസത്തിൽ ചെന്നൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറി. മകളെ തീവ്രവാദിയാക്കിയെന്നും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്നുമാണ് പിതാവ് ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിവാദ ഇസ്ലാമിക പ്രസംഗകൻ സാക്കിർ നായിക്കിന്റെ പങ്ക് അന്വേഷിക്കും.

മുൻ ബംഗ്ലാദേശ് എംപി സർദാർ ഷഖാവത്ത് ഹുസൈൻ ബോകുലിന്റെ മകൻ നഫീസിനെ എഫ്‌ഐ‌ആറിൽ പ്രതിയാക്കി. പെൺകുട്ടിയുമായി ചങ്ങാത്തം കൂടുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തുവെന്നാണ് നഫീസിനെതിരായ ആരോപണം. സാക്കിർ നായിക്കിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്.

തട്ടിക്കൊണ്ടു പോകലിൽ സാക്കിർ നായിക്കുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘടിത ബംഗ്ലാദേശ് ഗ്രൂപ്പിന്റെ എന്തെങ്കിലും പങ്കുണ്ടോയെന്ന് എൻഐഎ അന്വേഷിക്കും.

ഗൂഢാലോചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, കടത്ത്, ലൈംഗിക ചൂഷണം എന്നിവയ്‌ക്കൊപ്പം തെറ്റായ തടവ്, കൊള്ളയടിക്കൽ ശ്രമം, വധഭീഷണി എന്നിവ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പോയ പെൺകുട്ടി അവിടെ വളരെ സജീവമായ സംഘത്തിന്റെ കെണിയിൽ അകപ്പെട്ടു എന്നാണ് ആരോപണം.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം