മദ്യക്കുപ്പികള്‍ക്ക് നടുവിലെ പുതുവത്സരാഘോഷം; കുട്ടികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മദ്യക്കുപ്പികള്‍ക്ക് നടുവിലിരുന്ന് ന്യൂ ഇയര്‍ ആഘോഷിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി പൊലീസ്. വീഡിയോയിലുള്ള കുട്ടികള്‍ യാതൊരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്‌കൂള്‍ കുട്ടികള്‍ മദ്യ ലഹരിയില്‍ പുതുവത്സരം ആഘോഷിക്കുന്നുവെന്ന അടിക്കുറുപ്പോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വൈറലായ വീഡിയോ പിന്നാലെ വിവാദമായി മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. കുട്ടികളെ ഉപയോഗിച്ച് റീല്‍ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്കെതിരെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിനോട് ചേര്‍ന്ന് താമസിക്കുന്ന കാര്‍ ഡ്രൈവറും എസി മെക്കാനിക്കും ചേര്‍ന്ന് ചിത്രീകരിച്ച വീഡിയോയാണ് വൈറലായത്. വീഡിയോയ്ക്ക് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അടിക്കുറുപ്പ് നല്‍കിയതും ഇരുവരും ചേര്‍ന്ന് ആയിരുന്നു. കാര്‍ ഡ്രൈവറും എസി മെക്കാനിക്കും പതിവായി മദ്യപിച്ചിരുന്നു.

പുതുവത്സര ദിനത്തിലും ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് ബിരിയാണി വാങ്ങി നല്‍കിയ ശേഷം അത് മദ്യ കുപ്പികള്‍ക്ക് നടുവിലിരുന്ന് കഴിക്കണമെന്നും റീലിനുവേണ്ടി അത് ചിത്രീകരിക്കുമെന്നും ഇരുവരും കുട്ടികളെ അറിയിച്ചു. കുട്ടികളുടെ സമ്മതത്തോടെ എസി മെക്കാനിക്ക് പകര്‍ത്തിയ വീഡിയോയാണ് പിന്നീട് വൈറലായത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ