"പുതിയ നിയമങ്ങൾ പഴയ വ്യവസ്ഥയെ തടയില്ല": കർഷക പ്രതിഷേധത്തിനിടെ നിയമ പരിഷ്കാരങ്ങളെ പ്രതിരോധിച്ച്‌ പ്രധാനമന്ത്രി 

പുതിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം തുടരുന്നതിനിടെ നിയമങ്ങളെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “പതിറ്റാണ്ടുകളുടെ അസത്യം കർഷകരുടെ മനസ്സിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് എനിക്കറിയാം, ഗംഗയുടെ തീരത്ത് നിന്ന് ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു – വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെയല്ല ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങളുടെ ഉദ്ദേശ്യങ്ങൾ  ഗംഗ നദിയിലെ ജലം പോലെ വിശുദ്ധമാണ്, ” കോർപ്പറേറ്റുകളുടെ പ്രയോജനത്തിനായാണ് സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നതെന്ന കർഷകരുടെ ആരോപണങ്ങൾക്ക് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.

“മുമ്പത്തെ സമ്പ്രദായം മികച്ചതാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, ഈ നിയമം അതിനെ എങ്ങനെയാണ് തടയുന്നത്?” പുതിയ ഓപ്പൺ മാർക്കറ്റ് സമ്പ്രദായം പരമ്പരാഗത കമ്പോളവും സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം താങ്ങുവിലയും അവസാനിപ്പിക്കുമെന്ന് അർത്ഥമാക്കുന്നില്ലെന്ന് കർഷകർക്ക് ഉറപ്പുനൽകുന്നതിനായി മോദി പറഞ്ഞു.

പുതിയ പരിഷ്കാരങ്ങൾ കർഷകർക്ക് പുതിയ അവസരണങ്ങളും സുരക്ഷയും നൽകിയിട്ടുണ്ട്, അവ ദേശീയവും അന്തർദ്ദേശീയവുമായ വിപണികളിലേക്ക്  കർഷകർക്ക് മികച്ച പ്രവേശനം നൽകുന്നു. പ്രധാനമന്ത്രി തന്റെ സ്വന്തം നിയോജകമണ്ഡലമായ വാരണാസിയിലെ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

“ഇന്ത്യയുടെ കാർഷികോൽപ്പന്നങ്ങൾ ലോകമെമ്പാടും പ്രസിദ്ധമാണ്. ഈ വലിയ വിപണിയും കൂടുതൽ പണവും – കൃഷിക്കാരിലേക്ക് എത്തിച്ചേരേണ്ടതല്ലേ?” മോദി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക