'നീറ്റ് ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയിൽ'; തെളിവുകൾ വീണ്ടെടുത്ത് ബിഹാർ പൊലീസ്, സിബിഐക്ക് കൈമാറി

നീറ്റ് ചോദ്യപേപ്പർ ചോർന്ന കേസിൽ സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്‍കി ബീഹാർ പൊലീസ്. 200 നീറ്റ് ചോദ്യപേപ്പറുകൾ കത്തിച്ചതായി പൊലീസ് നൽകിയ തെളിവുകളിൽ പറയുന്നു. ഈ കണ്ടെത്തിയ ചോദ്യപേപ്പറുകളിൽ നിന്നും 68 എണ്ണം അവശിഷ്ടങ്ങളിൽ നിന്ന് വീണ്ടെടുത്തതായി ബീഹാർ പൊലീസ് പറയുന്നു.

ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂള്‍ കേന്ദ്രത്തിലെ ചോദ്യ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരണം. കത്തിച്ച പേപ്പറുകളിലെ ചോദ്യങ്ങൾ യഥാർത്ഥ പേപ്പറുമായി യോജിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകളാണ് ബീഹാർ പൊലീസ് സിബിഐക്ക് കൈമാറിയത്. ബിഹാറിൽ അറസ്റ്റിലായ വ്യക്തി 30 വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. 68 ചോദ്യങ്ങൾ ഒറിജിനലിന് സമാനമാണെന്നും കത്തിച്ച സ്ക്രാപ്പുകളിലെയും ഒറിജിനൽ പേപ്പറിലെയും ഈ ചോദ്യങ്ങളുടെ സീരിയൽ നമ്പറുകളും സമാനമാണെന്നും പൊലീസ് പറഞ്ഞു.

ജാർഖണ്ഡിലെ ഹസാരിബാഗിലെ എൻടിഎയുടെ നിയുക്ത പരീക്ഷാ കേന്ദ്രമായിരുന്ന സിബിഎസ്ഇ-അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്കൂളായ ഒയാസിസ് സ്കൂൾ. കത്തിച്ച അവശിഷ്ടങ്ങൾ യഥാർത്ഥ പേപ്പറും അതിലെ ചോദ്യങ്ങളുമായി പൊരുത്തപ്പെടുത്താൻ ഇ ഓ യു ഫോറൻസിക് ലബോറട്ടറിയുടെ സഹായം സ്വീകരിച്ചു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച തീരുമാനിച്ചത്.

കേസിൽ അറസ്റ്റിലായ ഉദ്യോഗാർത്ഥികൾ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ബീഹാർ പോലീസ് കത്തിച്ച ചോദ്യ പേപ്പറിൻ്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നത്. പിടിച്ചെടുത്ത പേപ്പറുകളിൽ ഒരു സ്‌കൂളിൻ്റെ പരീക്ഷാ കേന്ദ്ര കോഡും കണ്ടെത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം 18 ആയി. ഇന്നലെ അഞ്ച് പ്രതികളെ കൂടി ഇ ഓ യു അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി