നീറ്റ് പരീക്ഷ ക്രമക്കേട്: സർക്കാരിന് ഒരു ദിവസത്തെ സാവകാശം നൽകി സുപ്രീം കോടതി; ചോർച്ചയുടെ വ്യാപ്തി, സമയം, സ്വഭാവം എന്നിവ അറിയിക്കണം

നീറ്റ് യുജി 2024 മെഡിക്കൽ പ്രവേശന പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ വിവരങ്ങൾ നൽകാൻ സർക്കാരിന് ഒരു ദിവസത്തെ സമയം നൽകി സുപ്രീം കോടതി. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് കോടതിയെ അറിയിക്കണം. ചോർച്ചയുടെ സ്വഭാവം, എത്ര സമയം മുമ്പ് ചോർന്നു എന്നതും അറിയിക്കണം. അഭിഭാഷകർ ഒന്നിച്ചിരുന്ന് വാദങ്ങൾ തയാറാക്കി കോടതിയിൽ നൽകണമെന്നും കോടതി അറിയിച്ചു.  അതേസമയം കോടതി ആവശ്യപ്പെട്ട വിവരങ്ങൾ ബുധനാഴ്ച സമർപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികളിലാണ് സുപ്രീം കോടതി വാദം കേട്ടത്. നീറ്റ് യുജി 2024 പരീക്ഷയിലെ ക്രമക്കേടുകൾ, പേപ്പർ ചോർച്ച ആരോപണങ്ങൾക്കിടയിൽ വീണ്ടും മെഡിക്കൽ പ്രവേശന പരീക്ഷ നടത്താനുള്ള നിർദ്ദേശം എന്നിവ സംബന്ധിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. മെഡിക്കൽ പ്രവേശന പരീക്ഷ വീണ്ടും നടത്താൻ നിർദ്ദേശം തേടിയായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ചോദ്യപേപ്പർ ചോർച്ചയിൽ കോടതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കേണ്ടതാണ്. ചോർച്ച നടന്ന കേന്ദ്രങ്ങൾ/ നഗരങ്ങൾ തിരിച്ചറിയാൻ എൻടിഎ സ്വീകരിച്ച നടപടികൾ ചോർച്ചയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള രീതികൾ പിന്തുടരുന്നു, ചോർച്ച എങ്ങനെ പ്രചരിപ്പിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഒരു സ്റ്റാറ്റസ് റിപ്പോർട്ട് നൽകണം.

പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് സത്യസന്ധരായ ഉദ്യോഗാർത്ഥികളെ ഗുരുതരമായി അപകടത്തിലാക്കുമെന്ന് കേന്ദ്ര സർക്കാരും നീറ്റ്-യുജി നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പരീക്ഷയുമായി ബന്ധപ്പെട്ട് നടന്നത് സംഘടിതമായ തട്ടിപ്പാണെന്ന് ഹർജിക്കാർ അറിയിച്ചു. 67 പേർക്ക് ഒന്നാം റാങ്ക് എന്നത് അസാധാരണ റാങ്ക് പട്ടികയാണ്. ഒരു നടപടിയും എൻ ടി എ എടുത്തില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.

ചോദ്യപേപ്പർ ചോർന്നു എന്നത് വാസ്‌തവമല്ലേ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ചോദ്യപേപ്പർ ചോർന്ന സമയം കണ്ട് പിടിച്ചോ എന്നും കോടതി ചോദിച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കളുടെ എണ്ണം, അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. എൻടിഎയുടെ പരീക്ഷാ നടത്തിപ്പുകാരോട് കോടതി വെളിപ്പെടുത്തലുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ച ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, ഇലക്‌ട്രോണിക് മാർഗങ്ങൾ എന്നിവയിലൂടെയാണ് നടക്കുന്നതെങ്കിൽ അത് കാട്ടുതീ പോലെ പടരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി