നീറ്റ് പരീക്ഷ ക്രമക്കേട്: സർക്കാരിന് ഒരു ദിവസത്തെ സാവകാശം നൽകി സുപ്രീം കോടതി; ചോർച്ചയുടെ വ്യാപ്തി, സമയം, സ്വഭാവം എന്നിവ അറിയിക്കണം

നീറ്റ് യുജി 2024 മെഡിക്കൽ പ്രവേശന പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ വിവരങ്ങൾ നൽകാൻ സർക്കാരിന് ഒരു ദിവസത്തെ സമയം നൽകി സുപ്രീം കോടതി. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് കോടതിയെ അറിയിക്കണം. ചോർച്ചയുടെ സ്വഭാവം, എത്ര സമയം മുമ്പ് ചോർന്നു എന്നതും അറിയിക്കണം. അഭിഭാഷകർ ഒന്നിച്ചിരുന്ന് വാദങ്ങൾ തയാറാക്കി കോടതിയിൽ നൽകണമെന്നും കോടതി അറിയിച്ചു.  അതേസമയം കോടതി ആവശ്യപ്പെട്ട വിവരങ്ങൾ ബുധനാഴ്ച സമർപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികളിലാണ് സുപ്രീം കോടതി വാദം കേട്ടത്. നീറ്റ് യുജി 2024 പരീക്ഷയിലെ ക്രമക്കേടുകൾ, പേപ്പർ ചോർച്ച ആരോപണങ്ങൾക്കിടയിൽ വീണ്ടും മെഡിക്കൽ പ്രവേശന പരീക്ഷ നടത്താനുള്ള നിർദ്ദേശം എന്നിവ സംബന്ധിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. മെഡിക്കൽ പ്രവേശന പരീക്ഷ വീണ്ടും നടത്താൻ നിർദ്ദേശം തേടിയായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ചോദ്യപേപ്പർ ചോർച്ചയിൽ കോടതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കേണ്ടതാണ്. ചോർച്ച നടന്ന കേന്ദ്രങ്ങൾ/ നഗരങ്ങൾ തിരിച്ചറിയാൻ എൻടിഎ സ്വീകരിച്ച നടപടികൾ ചോർച്ചയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള രീതികൾ പിന്തുടരുന്നു, ചോർച്ച എങ്ങനെ പ്രചരിപ്പിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഒരു സ്റ്റാറ്റസ് റിപ്പോർട്ട് നൽകണം.

പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് സത്യസന്ധരായ ഉദ്യോഗാർത്ഥികളെ ഗുരുതരമായി അപകടത്തിലാക്കുമെന്ന് കേന്ദ്ര സർക്കാരും നീറ്റ്-യുജി നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പരീക്ഷയുമായി ബന്ധപ്പെട്ട് നടന്നത് സംഘടിതമായ തട്ടിപ്പാണെന്ന് ഹർജിക്കാർ അറിയിച്ചു. 67 പേർക്ക് ഒന്നാം റാങ്ക് എന്നത് അസാധാരണ റാങ്ക് പട്ടികയാണ്. ഒരു നടപടിയും എൻ ടി എ എടുത്തില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.

ചോദ്യപേപ്പർ ചോർന്നു എന്നത് വാസ്‌തവമല്ലേ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ചോദ്യപേപ്പർ ചോർന്ന സമയം കണ്ട് പിടിച്ചോ എന്നും കോടതി ചോദിച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കളുടെ എണ്ണം, അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. എൻടിഎയുടെ പരീക്ഷാ നടത്തിപ്പുകാരോട് കോടതി വെളിപ്പെടുത്തലുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ച ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, ഇലക്‌ട്രോണിക് മാർഗങ്ങൾ എന്നിവയിലൂടെയാണ് നടക്കുന്നതെങ്കിൽ അത് കാട്ടുതീ പോലെ പടരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ