അയോദ്ധ്യ വിധി: പാകിസ്ഥാന്റെ പ്രസ്താവനയെ തള്ളി ഇന്ത്യ

അയോദ്ധ്യ വിധി സംബന്ധിച്ച പാകിസ്ഥാന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. പാകിസ്താന്റെ അനാവശ്യവും സ്വേച്ഛവുമായ പ്രസ്താവനയെ തള്ളികളയുന്നെന്ന് ഇന്ത്യ അറിയിച്ചു. അയോദ്ധ്യ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും വ്യക്തമാക്കി.

നിയമവാഴ്ചയോടും എല്ലാവിശ്വാസത്തോടുമുള്ള തുല്യ ബഹുമാനം ഉള്‍കൊള്ളുന്നതാണ് ഈ വിധി. അത് പാകിസ്താന് മനസ്സിലാക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ലെന്നും ഇന്ത്യ അറിയിച്ചു.വിദ്വേഷം പ്രകടിപ്പിക്കുക എന്ന നിര്‍ബന്ധ ബുദ്ധിയോടെ മറ്റൊരു രാജ്യത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ അഭിപ്രായം പറയാനുള്ള പാകിസ്താന്റെ ശ്രമം Iഅപലപനീയമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാറാണ് ഇത് സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

അയോദ്ധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി നീതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പാകിസ്ഥാന്‍ പ്രസ്താവിച്ചിരുന്നു.ഇതിനെതിരെയുള്ള മറുപടിയായിട്ടാണ് ഇന്ത്യ രംഗത്തുവന്നത്.

ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് വവ്യക്തമാക്കുന്നതാണ് അയോദ്ധ്യ വിഷയത്തിലെ വിധിയെന്ന് പാകിസ്ഥാന്‍ അഭിപ്രായപ്പെടുന്നത്.അവരുടെ വിശ്വാസങ്ങളും ആരാധനാലയങ്ങളും ഭീഷണിയിലാണെന്നാണ് പാകിസ്ഥാന്‍ പറയുന്നു.ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലിംകളുടെ ജീവിതത്തിന്റെയും അവകാശങ്ങളുടെയും സ്വത്തുക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തണമെന്നും “”മുസ്ലിംകള്‍ ഹിന്ദു തീവ്രവാദികളുടെയും തീക്ഷ്ണതയുടെയും ഇരകളാകുന്നത് കണ്ട് നിശബ്ദരായി ഇരിക്കരുതെന്നും പാകിസ്ഥാന്‍ പ്രസ്താവനയില്‍ പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക