മറാത്ത സംവരണ സമരം; എൻസിപി എംഎൽഎയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ, കാറും തകർത്തു

മറാത്ത സംവരണ വിഷയത്തിൽ മഹാരാഷ്ട്രയിൽ ആക്രമണങ്ങൾ തുടരുന്നു. എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ ബീഡ് ജില്ലയിലെ വീട് ഇന്ന് പ്രതിഷേധക്കാർ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. എംഎൽഎയുടെ വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനം കല്ലെറിയുകയും കേടുവരുത്തുകയും ചെയ്തു.

മറാത്ത സംവരണത്തിനായി സമുദായ നേതാവ് മനോജ് ജാരങ്കെ നടത്തുന്ന നിരാഹാര സമരത്തിനെതിരെ പ്രകാശ് സോളങ്കെ നടത്തിയ പ്രസ്താവനയാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിൽ എംഎൽഎയും കുടുംബവും സുരക്ഷിതരാണ്. ‘ഞാൻ അകത്തുണ്ടായിരുന്നു, എന്റെ കുടുംബത്തിനോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. ഞങ്ങൾ സുരക്ഷിതരാണ്, പക്ഷേ വലിയ സ്വത്ത് നഷ്‌ടമുണ്ടായി’ എൻസിപി എംഎൽഎ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഒരു കൂട്ടം ആളുകൾ വീടിന് നേരെ കല്ലെറിയുന്നതും പിന്നീട് വലിയൊരു വാഹനം തീപിടുത്തത്തിൽ പൂർണ്ണമായും കത്തുന്നതും, കെട്ടിടത്തിൽ നിന്ന് ഭയാനകമാംവിധം വൻതോതിൽ കറുത്ത പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണാം.

മറാഠ സംവരണത്തിനായുള്ള സമരത്തെ തുടർന്നു തിങ്കളാഴ്ച പുണെയിൽ നടക്കുന്ന ശ്രീലങ്ക- അഫ്ഗാനിസ്ഥാൻ ഏകദിന ലോകകപ്പ് മത്സരത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരം കാണുന്നതിന് കറുത്ത വസ്ത്രം ധരിച്ച് എത്തിയവരെ എല്ലാം പൊലീസ് പരിശോധനയ്ക്കു ശേഷം തിരിച്ചയച്ചു.

പ്രകാശ് സോളങ്കെയുടെ വീട്ടിലുണ്ടായ അഗ്നിബാധയെ എൻസിപി അപലപിച്ചു. ഇത് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ സമ്പൂർണ്ണ പരാജയമാണെന്ന് അവർ വിമർശിച്ചു. ആഭ്യന്തരമന്ത്രി എന്താണ് ചെയ്യുന്നതെന്നും അവർ ചോദിച്ചു. അതേസമയം മറാത്ത സംവരണം സംബന്ധിച്ച് നേരത്തേ സർക്കാർ നൽകിയ വാക്ക് പാലിക്കാതെ വന്നതോടെ സമുദായ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പുനരാരംഭിച്ച നിരാഹാര സമരത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.

മുംബൈയിൽ നിന്നു 400 കിലോമീറ്റർ അകലെ ജൽനയിലുള്ള നിരാഹാര പന്തലിലേക്ക് സമരത്തെ പിന്തുണയ്ക്കുന്നവരുടെ പ്രവാഹമാണ്. മറാത്ത സമുദായത്തിന് സംവരണം ആവശ്യപ്പെട്ടാണ് മറാത്ത സംവരണ ആക്ടിവിസ്റ്റ് മനോജ് ജാരങ്കെ നിരാഹാര സമരം നടത്തുന്നത്. മറാത്ത സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നൽകുകയാണ് ആവശ്യം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ