അടുത്ത 15 ദിവസം പ്രധാനം; ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായി രണ്ടു രാഷ്ട്രീയ സ്ഫോടനങ്ങള്‍ ഉടന്‍; രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് സുപ്രിയ സുലെ

അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു വലിയ രാഷ്ട്രീയ വിസ്ഫോടനങ്ങളുണ്ടാകുമെന്ന് എന്‍.സി.പി. നേതാവ് ശരദ് പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലെ. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായിരിക്കും ഈ സംഭവങ്ങള്‍ നടക്കുക. ശരദ് പവാറിന്റെ അനന്തരവനും എന്‍.സി.പി. നേതാവുമായ അജിത് പവാറും അനുയായികളും ബി.ജെ.പിയോട് അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് സുലെയുടെ പ്രസ്താവന. എന്നാല്‍, അജിത്ത് പവാര്‍ തന്നെ ബിജെപിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിയ സുലെയുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

അതേസമയം, അജിത് പവാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശരദ് പവാര്‍ പറഞ്ഞു. അജിത് പവാര്‍ ഒരു യോഗവും വിളിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ശരദ് പവാര്‍ പറഞ്ഞു. ഒരു കാരണവുമില്ലാതെ മാധ്യമങ്ങള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്ന് അജിത് പവാര്‍ പ്രതികരിച്ചു. വാര്‍ത്തകള്‍ സത്യമല്ലെന്നും താന്‍ എന്‍.സി.പിക്കൊപ്പം തുടരുമെന്നും അജിത് പറഞ്ഞു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന പ്രചാരണവും അജിത് തള്ളി. ബി.ജെ.പിക്കൊപ്പം ചേരുന്നതിനു മുന്നോടിയായി 40 എം.എല്‍.എമാരുടെ ഒപ്പ് അജിത് പവാര്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് മുമ്പു വാര്‍ത്ത വന്നിരുന്നത്.

എന്നാല്‍, അതും അദ്ദേഹം നിഷേധിച്ചു. ആരുടെയും ഒപ്പ് താന്‍ വാങ്ങിയിട്ടില്ല. പക്ഷേ എം.എല്‍.എമാര്‍ തന്നെ കാണുന്നുണ്ട്. അതു പതിവ് പ്രക്രിയയാണ്. അതിനു മറ്റ് അര്‍ത്ഥം കല്‍പ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്‍.സി.പി. വിടുന്നതിനുവേണ്ടി സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ വ്യക്തിഗത വിവരങ്ങളില്‍ മാറ്റം വരുത്തിയെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളിക്കളഞ്ഞു. അവസാനമായി അതില്‍ മാറ്റം വരുത്തിയത് ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോഴാണെന്നും അജിത് പവാര്‍ പറഞ്ഞു.

Latest Stories

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി