ഉക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും: പിതാവ്

ഉക്രൈനിലെ ഖാര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയാ നവീന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും. നവീന്റെ മൃതദേഹം ഗവേഷണത്തിനായി ദാവന്‍ഗരയിലെ എസ്.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് ദാനം ചെയ്യുമെന്ന് പിതാവ് ശേഖരപ്പ ഗൗഡ അറിയിച്ചു.

ഡോക്ടര്‍ ആകണമെന്ന സ്വ്പനത്തോടെ ഉക്രൈനിലേക്ക് പോയ തന്റെ മകന് അതിന് സാധിച്ചില്ല. അതുകൊണ്ട് നവീന്റെ ശരീരം മറ്റ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനെങ്കിലും ഉപയോഗപ്പെടണം എന്ന് കരുതിയാണ് ഈ തീരുമാനം. മതാചാര പ്രകാരമുള്ള പൂജകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കുമെന്നും ശേഖരപ്പ ഗൗഡ പറഞ്ഞു.

നവീന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ ബംഗളൂരു വിമാനത്തവളത്തിലെത്തിക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച 11 മണിയോടെ ഭൗതിക ശരീരം ചാലഗേരിയില്‍ എത്തിക്കുമെന്ന് നവീന്റെ സഹോദരന്‍ ഹര്‍ഷ പറഞ്ഞു. ഉക്രൈനിലെ നടപടികള്‍ പൂര്‍ത്തിയാക്കി പോളണ്ടിലെ വാഴ്‌സയിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.

മകന്റെ ശരീരം തിരികെ നാട്ടിലെത്തിക്കാന്‍ സഹായിച്ചതില്‍് മുഖ്യമന്ത്രി ബൊമ്മൈയാേട് പിതാവ് നന്ദി പറഞ്ഞു. ഫോണില്‍ സംസാരിച്ചപ്പോള്‍ മൃതദേഹം എത്തിയതിന് ശേഷം ഗ്രാമത്തിലേക്ക് എത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ശേഖരപ്പ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീന്‍. ഉക്രൈനിലെ ഖര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു. മാര്‍ച്ച് 1നുണ്ടായ ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ