ഉക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും: പിതാവ്

ഉക്രൈനിലെ ഖാര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയാ നവീന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും. നവീന്റെ മൃതദേഹം ഗവേഷണത്തിനായി ദാവന്‍ഗരയിലെ എസ്.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് ദാനം ചെയ്യുമെന്ന് പിതാവ് ശേഖരപ്പ ഗൗഡ അറിയിച്ചു.

ഡോക്ടര്‍ ആകണമെന്ന സ്വ്പനത്തോടെ ഉക്രൈനിലേക്ക് പോയ തന്റെ മകന് അതിന് സാധിച്ചില്ല. അതുകൊണ്ട് നവീന്റെ ശരീരം മറ്റ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനെങ്കിലും ഉപയോഗപ്പെടണം എന്ന് കരുതിയാണ് ഈ തീരുമാനം. മതാചാര പ്രകാരമുള്ള പൂജകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കുമെന്നും ശേഖരപ്പ ഗൗഡ പറഞ്ഞു.

നവീന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ ബംഗളൂരു വിമാനത്തവളത്തിലെത്തിക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച 11 മണിയോടെ ഭൗതിക ശരീരം ചാലഗേരിയില്‍ എത്തിക്കുമെന്ന് നവീന്റെ സഹോദരന്‍ ഹര്‍ഷ പറഞ്ഞു. ഉക്രൈനിലെ നടപടികള്‍ പൂര്‍ത്തിയാക്കി പോളണ്ടിലെ വാഴ്‌സയിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.

മകന്റെ ശരീരം തിരികെ നാട്ടിലെത്തിക്കാന്‍ സഹായിച്ചതില്‍് മുഖ്യമന്ത്രി ബൊമ്മൈയാേട് പിതാവ് നന്ദി പറഞ്ഞു. ഫോണില്‍ സംസാരിച്ചപ്പോള്‍ മൃതദേഹം എത്തിയതിന് ശേഷം ഗ്രാമത്തിലേക്ക് എത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ശേഖരപ്പ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീന്‍. ഉക്രൈനിലെ ഖര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു. മാര്‍ച്ച് 1നുണ്ടായ ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക