നരേന്ദ്ര മോദി സൗദിയിൽ; കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജിദ്ദയിലേക്ക് വിമാനം കയറുകയാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ യാത്ര എന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിക്കൂടിയാണ് മോദിയുടെ രണ്ട് ദിവസത്തെ സന്ദർശനം. പശ്ചിമേഷ്യയിലെ സാഹചര്യം, ഇസ്രായേൽ-പലസ്തീൻ സംഘർഷം, ഹൂതി ആക്രമണങ്ങൾ മൂലം സമുദ്ര സുരക്ഷയ്ക്കുണ്ടാകുന്ന ഭീഷണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സൗദി അറേബ്യയുടെ പ്രധാനമന്ത്രി കൂടിയായ മുഹമ്മദ് ബിൻ സൽമാൻ്റെ ക്ഷണം സ്വീകരിച്ചാണ് മോദി ജിദ്ദയിൽ എത്തുന്നത്. ഏപ്രിൽ 22, 23 എന്നീ ദിവസങ്ങളിൽ മോദി സൗദിയിൽ ചെലവഴിക്കും. ഇതിന് മുമ്പ് മോദി സൗദിയിൽ എത്തിയത് 2016ലും 2019ലും ആയിരുന്നു. 2023 സെപ്റ്റംബറിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ സൽമാൻ ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യ- സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് കൗൺസിലിന്റെ (എസ്‌പിസി) ആദ്യ യോഗത്തിൽ മോദിയും സൽമാനും സഹഅദ്ധ്യക്ഷത വഹിച്ചിരുന്നു. അതിന് ശേഷമാണ് സൗദി സന്ദർശനത്തിലേക്ക് മോദി എത്തിയത്.

ഊർജം, പ്രതിരോധം, വ്യാപാരം എന്നീ മേഖലകളിൽ ഇന്ത്യയും സൗദിയും തമ്മിലുള്ല സഹകരണം വർദ്ധിപ്പിക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് കരുതുന്നത്. ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ല നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സൽമാനുമായി ചേർന്ന് മോദി സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് കൗൺസിലിൻ (എസ്പ‌ിസി) അദ്ധ്യക്ഷനാകുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. 2019 ൽ സ്ഥാപിതമായ എസ്‌പിസി രണ്ട് മേഖലകളിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയം, സുരക്ഷ, സാമൂഹികം, സാംസ്‌കാരിക സഹകരണം, സമ്പദ്വ്യവസ്ഥ, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണിത്.

മോദിയുടെ ഇപ്പോഴത്തെ സന്ദർശനം പ്രതിരോധ രംഗത്തെ സഹകരണത്തിന് വഴിത്തുറക്കാനും സാദ്ധ്യതയുണ്ട്. സൗദി അറേബ്യയുടെ വിഷൻ 2030, ഇന്ത്യയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭം എന്നിവയ്ക്ക് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ല പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിലേക്ക് കടന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും ചേർന്ന് 2024 ജനുവരിയിൽ രാജസ്ഥാനിൽ വച്ച് നടത്തിയ സൈനിക അഭ്യാസങ്ങളും ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്. 2024 ഫെബ്രുവരിയിൽ ഇന്ത്യ സൗദി അറേബ്യയുമായുള്ല ആദ്യ പ്രതിരോധ കരാറിൽ ഒപ്പുവച്ചിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ