നരേന്ദ്ര മോദി സൗദിയിൽ; കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജിദ്ദയിലേക്ക് വിമാനം കയറുകയാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ യാത്ര എന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിക്കൂടിയാണ് മോദിയുടെ രണ്ട് ദിവസത്തെ സന്ദർശനം. പശ്ചിമേഷ്യയിലെ സാഹചര്യം, ഇസ്രായേൽ-പലസ്തീൻ സംഘർഷം, ഹൂതി ആക്രമണങ്ങൾ മൂലം സമുദ്ര സുരക്ഷയ്ക്കുണ്ടാകുന്ന ഭീഷണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സൗദി അറേബ്യയുടെ പ്രധാനമന്ത്രി കൂടിയായ മുഹമ്മദ് ബിൻ സൽമാൻ്റെ ക്ഷണം സ്വീകരിച്ചാണ് മോദി ജിദ്ദയിൽ എത്തുന്നത്. ഏപ്രിൽ 22, 23 എന്നീ ദിവസങ്ങളിൽ മോദി സൗദിയിൽ ചെലവഴിക്കും. ഇതിന് മുമ്പ് മോദി സൗദിയിൽ എത്തിയത് 2016ലും 2019ലും ആയിരുന്നു. 2023 സെപ്റ്റംബറിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ സൽമാൻ ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യ- സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് കൗൺസിലിന്റെ (എസ്‌പിസി) ആദ്യ യോഗത്തിൽ മോദിയും സൽമാനും സഹഅദ്ധ്യക്ഷത വഹിച്ചിരുന്നു. അതിന് ശേഷമാണ് സൗദി സന്ദർശനത്തിലേക്ക് മോദി എത്തിയത്.

ഊർജം, പ്രതിരോധം, വ്യാപാരം എന്നീ മേഖലകളിൽ ഇന്ത്യയും സൗദിയും തമ്മിലുള്ല സഹകരണം വർദ്ധിപ്പിക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് കരുതുന്നത്. ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ല നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സൽമാനുമായി ചേർന്ന് മോദി സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് കൗൺസിലിൻ (എസ്പ‌ിസി) അദ്ധ്യക്ഷനാകുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. 2019 ൽ സ്ഥാപിതമായ എസ്‌പിസി രണ്ട് മേഖലകളിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയം, സുരക്ഷ, സാമൂഹികം, സാംസ്‌കാരിക സഹകരണം, സമ്പദ്വ്യവസ്ഥ, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണിത്.

മോദിയുടെ ഇപ്പോഴത്തെ സന്ദർശനം പ്രതിരോധ രംഗത്തെ സഹകരണത്തിന് വഴിത്തുറക്കാനും സാദ്ധ്യതയുണ്ട്. സൗദി അറേബ്യയുടെ വിഷൻ 2030, ഇന്ത്യയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭം എന്നിവയ്ക്ക് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ല പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിലേക്ക് കടന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും ചേർന്ന് 2024 ജനുവരിയിൽ രാജസ്ഥാനിൽ വച്ച് നടത്തിയ സൈനിക അഭ്യാസങ്ങളും ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്. 2024 ഫെബ്രുവരിയിൽ ഇന്ത്യ സൗദി അറേബ്യയുമായുള്ല ആദ്യ പ്രതിരോധ കരാറിൽ ഒപ്പുവച്ചിരുന്നു.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "