"നാസി ജർമ്മനിയിലെ ജൂതന്മാരെ പോലെ ഇന്ത്യൻ മുസ്ലിങ്ങളും ഒരു ബലിയാടാണ്...ആധുനിക ഹനുമാൻമാർ ഇന്ത്യയെ മുഴുവനായും കത്തിക്കുകയാണ്": ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉള്ള ബി.ജെ.പി സർക്കാർ രാജ്യസഭയിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ കടുത്ത ഭാഷയിൽ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. കശ്മീർ പോലെ അസം കത്തുകയാണ്. രാജ്യം കത്തുന്ന സമയത്ത് ഈ ആധുനിക നീറോമാർ വീണ വായിക്കുകയാണ്. ഹനുമാൻ ലങ്കയ്ക്ക് തീയിട്ടു. ഈ ആധുനിക ഹനുമാൻമാർ ഇന്ത്യയെ മുഴുവനായും കത്തിക്കുകയാണ് മാര്‍ക്കണ്ഡേയ കട്ജു തന്റെ ട്വിറ്റർ കുറിപ്പിൽ പറഞ്ഞു.

ഭരണാധികാരികൾക്ക് പരിഹാരം കാണാൻ കഴിയാത്ത ഇന്ത്യയെ പിടിമുറുക്കിയ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് യോഗ ദിനം, സ്വച്ഛതാ അഭിയാൻ, രാം മന്ദിർ, പശു സംരക്ഷണം, ആർട്ടിക്കിൾ 370 നിർത്തലാക്കൽ തുടങ്ങിയവ പോലെ ഒരു പ്രഹസനം മാത്രമാണ് പൗരത്വ ഭേദഗതി ബിൽ. നാസി ജർമ്മനിയിലെ ജൂതന്മാരെപ്പോലെ മുസ്ലിങ്ങളും ഒരു ബലിയാടാണ് മാര്‍ക്കണ്ഡേയ കട്ജു മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

“സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുക, സമൂഹത്തെ ധ്രുവീകരിക്കുക, ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുക, ഭയപ്പെടുത്തുക, ജനാധിപത്യത്തെ അടിച്ചമർത്തുന്ന നവ ഫാസിസ്റ്റ് സ്വഭാവം എന്നീ നയങ്ങളിലൂടെ രാജ്യത്തെ കാർന്നു തിന്നുന്ന യഥാർത്ഥ ചിതൽ ബിജെപിയാണ് എന്നാണ് എന്റെ അഭിപ്രായം.” മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ സാധിക്കുന്ന പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ചയാണ് രാജ്യസഭയില്‍ പാസ്സാക്കിയത്. ബില്ലിനെ 105 പേര്‍ എതിര്‍ത്തപ്പോള്‍ 125 പേര്‍ അനുകൂലിക്കുകയായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ