രാജ്യത്ത് അഴിമതിയും കൈക്കൂലിയും കുറഞ്ഞ സംസ്ഥാനം കേരളം; ഒന്നാമത് രാജസ്ഥാന്‍

ഇന്ത്യയില്‍ അഴിമതിയില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ രാജസ്ഥാനും ബിഹാറുമാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. കേരളം, ഒഡീഷ, ഡല്‍ഹി, ഹരിയാണ, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ സംസ്ഥാനങ്ങളില്‍ അഴിമതി കുറവാണെന്നും സര്‍വേ പറയുന്നു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഓഫ് ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സര്‍വേയില്‍ പങ്കെടുത്ത രാജസ്ഥാനിലെ 78 ശതമാനം ആളുകളും തങ്ങളുടെ കാര്യങ്ങള്‍ സാധിക്കാന്‍ കഴിഞ്ഞ വര്‍ഷം കൈക്കൂലി നല്‍കിയതായി സമ്മതിച്ചു. ഇതില്‍ 22 ശതമാനം പേര്‍ പലതവണ കൈക്കൂലി നല്‍കി (നേരിട്ടോ അല്ലാതെയോ), 56 ശതമാനം പേര്‍ ഒന്നോ രണ്ടോ തവണ കൈക്കൂലി നല്‍കി. 22 ശതമാനം പേര്‍ക്ക് കൈക്കൂലി നല്‍കേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം സ്ഥാനത്തുള്ളത് ബിഹാറാണ്. ബിഹാറിലെ 75 ശതമാനം ആളുകളാണ് കാര്യ സാധ്യത്തിനായി പോയ വര്‍ഷം കൈക്കൂലി നല്‍കിയത്. തൊട്ടു പിന്നാലെ ഉത്തര്‍പ്രദേശാണ്. 74 ശതമാനം ആളുകളാണ് ഉത്തര്‍പ്രദേശില്‍ കൈക്കൂലി നല്‍കിയതായി സമ്മതിച്ചത്. ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശിന് സമാനമായ സ്ഥിതിയാണ് 74 ശതമാനം തന്നെയാണ് ഇവിടെയും കൈക്കൂലി നല്‍കിയവരുടെ എണ്ണം.

തെലങ്കാന,തമിഴ്നാട്, കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൈക്കൂലി വാങ്ങുകയും നല്‍കുകയും ചെയ്യുന്നവരുടെ എണ്ണം കൂടുതലാണ്. അതേ സമയം കേരളത്തില്‍ 10 ശതമാനം ആളുകള്‍ മാത്രമാണ് കൈക്കൂലി നല്‍കുന്നുള്ളൂവെന്നാണ് സര്‍വേ പറയുന്നത്. ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം. തെലങ്കാനയിലാണ് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതിയുള്ളത്.

ഡല്‍ഹി, ഹരിയാണ, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും താരതമ്യേന അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളാണ്. കേരളത്തില്‍ കൈക്കൂലി ഏറ്റവും കൂടുല്‍ രജിസ്ട്രേഷന്‍ മേഖലയിലാണെന്നാണ് സര്‍വേ പറയുന്നത്. 29 ശതമാനം കൈക്കൂലിയും സ്വത്ത് രജിസ്ട്രേഷന്‍ മേഖലിയിലാണ്. 14 ശതമാനം കൈക്കൂലി ഭൂമി തര്‍ക്കങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളിലാണ് നല്‍കുന്നത്. 14 ശതമാനം കൈക്കൂലി പോലീസുകാര്‍ക്ക് കിട്ടുന്നുണ്ട്. ഇലക്ട്രിസിറ്റി, ടാക്സ്, ഗതാഗതം തുടങ്ങിയ മറ്റു വകുപ്പുകളിലാണ് 43 ശതമാനം കൈക്കൂലി.

മിക്ക സംസ്ഥാനങ്ങളിലും കൈക്കൂലി ഏറ്റവും കൂടുതലുള്ള രജിസ്ട്രേഷന്‍ വകുപ്പുകളിലാണെങ്കിലും ഉത്തര്‍പ്രദേശ്,ഗുജറാത്ത്, ഹരിയാണ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലീസിലാണ് ഏറ്റും കൂടുതല്‍ കൈക്കൂലി നല്‍കുന്നത്.

രാജ്യത്തെ മൊത്തം കണക്കെടുക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൈക്കൂലിയുടെ കാര്യത്തില്‍ കുറവ് വന്നിട്ടുണ്ട്. 51 % ഇന്ത്യക്കാരാണ് അവസാന വര്‍ഷം കൈക്കൂലി നല്‍കിയത്. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 56 ശതമാനമായിരുന്നു. അതേ സമയം 2017-ലെ കണക്ക് വെച്ച് നോക്കുമ്പോള്‍ കൈക്കൂലിയിലും അഴിമതിയിലും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൈക്കൂലി വാങ്ങുന്നതിന് സിസിടിവി നേരിയ തടസ്സം മാത്രമേ സൃഷ്ടിക്കുന്നുള്ളൂവെന്നും ഏജന്റുമാര്‍ വ്യാപകമാണെന്നും സര്‍വേ പറയുന്നു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ