'യുദ്ധവും സമാധാനവും' വായിക്കുന്ന മോദി, ഇനി ട്രോളുകളുടെ 'ഇര'; വീഡിയോ 'കുത്തി പൊക്കി' സോഷ്യൽ മീഡിയ; കോട്‌വാളിന് അല്പം ആശ്വാസം

ഭീമ കൊറേഗാവ് സംഭവത്തില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ വെര്‍നോണ്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ ഓഗസ്റ്റ് 28- ന്, പരിഗണിക്കുന്ന വേളയില്‍ ബോംബെ ഹൈക്കോടതി ഗോൺസാൽവസിനോട് പത്തൊൻപതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ലിയോ ടോൾസ്റ്റോയുടെ ക്ലാസിക് നോവലായ “യുദ്ധവും സമാധാനവും” എന്തുകൊണ്ട് അദ്ദേഹത്തിന്റെ ശേഖരത്തിൽ നിന്നും കണ്ടെത്തിയെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടു. “യുദ്ധവും സമാധാനവും മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചാണ്. നിങ്ങൾ ഇത് കോടതിയിൽ വിശദീകരിക്കേണ്ടി വരും, ”ജസ്റ്റിസ് സാരംഗ് കോട്‌വാൾ പറഞ്ഞു. ജസ്റ്റിസ് സാരംഗ് കോട്‌വാളിന്റെ ഈ പരാമർശമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വിവാദമായിരിക്കുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ട്രോളുകളിലെ ഇപ്പോഴത്തെ പ്രധാന “ഇര”. സോഷ്യൽ മീഡിയയിൽ “കുത്തിപൊക്കിയ” ഒരു വീഡിയോയിൽ നരേന്ദ്ര മോദി ലൈബ്രറിയിൽ വെച്ച് “യുദ്ധവും സമാധാനവും” പുസ്തകത്തിന്റെ താളുകൾ മറിച്ചു നോക്കുന്ന ദൃശ്യമാണ് മോദിയെ ട്രോളുകളുടെ “ഇരയാക്കിയത്”. ഇതോടെ സംഭവത്തിൽ ഇതുവരെ പഴികേട്ടിരുന്ന ജസ്റ്റിസ് സാരംഗ് കോട്‌വാളിന് അല്പം ആശ്വാസമായി.

https://twitter.com/free_thinker/status/1166959354412580865?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1166959354412580865&ref_url=https%3A%2F%2Fwww.doolnews.com%2Fwar-and-peace-even-prime-minister-narendra-modi-has-flipped-through-leo-tolstoy-s-classic.html

ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നടന്ന റെയ്ഡിനെ കുറിച്ച് പ്രോസിക്യൂഷന്‍ നടത്തിയ വിവരണത്തിനിടെയായിരുന്നു ജസ്റ്റിസ് സാരംഗ് കോട്‌വാളിന്റെ വിവാദ പരാമര്‍ശം. ലിയോ ടോള്‍സ്‌റ്റോയിയുടെ “യുദ്ധവും സമാധാനവും”, “മാര്‍ക്‌സിസ്റ്റ് ആര്‍ക്കൈവ്‌സ്”, ആനന്ദ് പട് വര്‍ദ്ധന്റെ ജയ് ഭീം കോമ്രേഡ് ഡോക്യുമെന്ററിയുടെ സി.ഡി എന്നിവയാണ് ഗോണ്‍സാല്‍വസിന്റെ വീട്ടില്‍നിന്ന് കിട്ടിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് വിവാദ പരാമര്‍ശം ജഡ്ജി നടത്തിയത്.

വസ്തുത പരിശോധിക്കുന്ന വെബ്‌സൈറ്റ് ആൾട്ട് ന്യൂസ് നടത്തുന്ന പ്രതിക് സിൻഹയാണ് മോദി ലൈബ്രറിയിൽ വെച്ച് “യുദ്ധവും സമാധാനവും” പുസ്തകത്തിന്റെ താളുകൾ മറിച്ച് നോക്കുന്ന പഴയ വീഡിയോ പോസ്റ്റ് ചെയ്തത്. അദ്വൈഡിസം എന്ന ട്വിറ്റർ അക്കൗണ്ടാണ്‌ ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത് അവരുടെ വാക്കുകൾ അനുസരിച്ച്, വീഡിയോ 2013-ൽ എടുത്തതാണ്.

വിനോദത്തിന്റെ ഉറവിടമായി ഈ വീഡിയോ മാറിയെങ്കിലും, ഗോൺസാൽവസിനോടുള്ള ജസ്റ്റിസ് കോട്‌വാളിന്റെ ചോദ്യത്തിലെ അസംബന്ധം ഇപ്പോഴും ചൂടുള്ള ചർച്ചയാണ്.

ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനുള്ള ഏക മാർഗം യുദ്ധവും സമാധാനത്തിന്റെയും ഒരു പകർപ്പ് വാങ്ങുക എന്നതാണ് എന്ന് പ്രശസ്ത സംഗീതജ്ഞന്‍ ടി.എം കൃഷ്ണ ട്വിറ്ററിൽ കുറിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ