അമരാവതിയില്‍ വീണ്ടും നരേന്ദ്ര മോദിയെത്തുന്നു; തലസ്ഥാന നഗരിയില്‍ 49,040 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടാന്‍

ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയില്‍ 49,040 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തറക്കല്ലിടും. തലസ്ഥാന നഗരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതോടെ പുനരാരംഭിക്കും. 2015 ഒക്ടോബറില്‍ തലസ്ഥാന നഗരത്തിന്റെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു.

ഉച്ചയ്ക്ക് 2:55 ന് ഗണ്ണവാരം വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ മന്ത്രിമാരും ടിഡിപി-എന്‍ഡിഎ സഖ്യ നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. അവിടെ നിന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ വേലഗപുടിയിലേക്ക് പോകും. തുടര്‍ന്ന് പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ഉപമുഖ്യമന്ത്രി കെ പവന്‍ കല്യാണും മോദിയെ സ്വാഗതം ചെയ്യാനെത്തും.

തന്റെ അമരാവതി സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കേന്ദ്രവും സംസ്ഥാനവും അടുത്ത സഹകരണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ടിഡിപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലെത്തിയ 10 മാസത്തിനുള്ളില്‍ നിരവധി ക്ഷേമ-വികസന പരിപാടികള്‍ ഏറ്റെടുത്തിട്ടുണ്ട്.

അമരാവതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പരിപാടികളും മുന്നോട്ട് കൊണ്ടുപോകാന്‍ ഉപയോഗിക്കും. തലസ്ഥാന നഗരത്തിനായി ഭൂമി വിജയകരമായി സമാഹരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ ഭാവി കണക്കിലെടുത്ത് കര്‍ഷകര്‍ അവരുടെ ഭൂമി നല്‍കിയിട്ടുണ്ടെന്നും നായിഡു പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക