വീണ്ടും ഡി.എം.കെ അദ്ധ്യക്ഷനായി എം.കെ സ്റ്റാലിന്‍; കനിമൊഴി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലില്‍ വീണ്ടും ഡിഎംകെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് . എതിരില്ലാതെ ഇത് രണ്ടാം തവണയാണ് സ്റ്റാലിന്‍ പാര്‍ട്ടി അദ്ധ്യക്ഷനാവുന്നത്.

സുബ്ബുലക്ഷ്മി ജഗദീശന് പകരം ഡിഎംകെ എംപി കനിമൊഴി കരുണാനിധിയെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പെരിയസാമി, അന്തിയൂര്‍ സെല്‍വരാജ്, കെ പൊന്‍മുടി, എ രാജ എന്നിവരാണ് നിലവിലെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാര്‍.

മുതിര്‍ന്ന നേതാക്കളായ ദുരൈമുരുകന്‍, ടി ആര്‍ ബാലു എന്നിവരെ ജനറല്‍ സെക്രട്ടറിയും ഖജാന്‍ജിയുമായി എതിരില്ലാതെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇരു നേതാക്കളും ഈ സ്ഥാനത്ത് എത്തുന്നത്.
15ാമത് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ തലങ്ങളില്‍ പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാന്‍ജി എന്നിവരെയും തിരഞ്ഞെടുത്തു.

എം കരുണാനിധിയുടെ ഇളയ മകനായ എം കെ സ്റ്റാലിന്‍ ഡിഎംകെ ഖജാന്‍ജി, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ നിരവധി പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Latest Stories

പി കെ ശശിയെ സിപിഎം പുറത്താക്കി; പാലക്കാട് സിപിഎം വിമതരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ നടപടി

യുഎസ് എംബസിക്ക് അടുത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് ഖത്തര്‍; കുവൈത്ത് തീരത്ത് ചരക്ക് കപ്പലില്‍ സ്‌ഫോടനം, എണ്ണ കടലില്‍ പരന്നു

'വിമത കൺവെൻഷൻ അല്ല, വിപ്ലവകാരികളു‌ടെ കൺവെൻഷൻ'; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പി. കെ ശശി

ജി. സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ല, അദ്ദേഹം തീരുമാനം എടുക്കട്ടെ : കെ. സി വേണു​ഗോപാൽ

'അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല ഇ. ശ്രീധരന് നൽകിയിട്ടില്ല'; വിവരാവകാശ അപേക്ഷയിൽ മറുപടി നൽകി അതിവേഗ റെയിൽ മന്ത്രാലയം

ഇറാനെതിരായ യുദ്ധത്തിന് ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന് പ്രചാരണം; റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയാക്കും; തീരുമാനമറിയിച്ച് കിംസ്

ധോണിക്കും കൊഹ്‌ലിക്കും രോഹിത്തിനും മാത്രമല്ല, സഞ്ജുവിനും വൻ ആരാധക പിന്തുണയാണ്: ദിനേശ് കാർത്തിക്

ടി-20 റാങ്കിങ്: വമ്പൻ കുതിപ്പുമായി സഞ്ജു സാംസൺ

'ഓപ്പണർ റോളിൽ നിന്നും അഭിഷേകിനെ പുറത്താക്കണം, പകരം ഇഷാൻ കിഷനെ കൊണ്ടുവരണം': രവി ശാസ്ത്രി