വീണ്ടും ഡി.എം.കെ അദ്ധ്യക്ഷനായി എം.കെ സ്റ്റാലിന്‍; കനിമൊഴി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലില്‍ വീണ്ടും ഡിഎംകെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് . എതിരില്ലാതെ ഇത് രണ്ടാം തവണയാണ് സ്റ്റാലിന്‍ പാര്‍ട്ടി അദ്ധ്യക്ഷനാവുന്നത്.

സുബ്ബുലക്ഷ്മി ജഗദീശന് പകരം ഡിഎംകെ എംപി കനിമൊഴി കരുണാനിധിയെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പെരിയസാമി, അന്തിയൂര്‍ സെല്‍വരാജ്, കെ പൊന്‍മുടി, എ രാജ എന്നിവരാണ് നിലവിലെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാര്‍.

മുതിര്‍ന്ന നേതാക്കളായ ദുരൈമുരുകന്‍, ടി ആര്‍ ബാലു എന്നിവരെ ജനറല്‍ സെക്രട്ടറിയും ഖജാന്‍ജിയുമായി എതിരില്ലാതെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇരു നേതാക്കളും ഈ സ്ഥാനത്ത് എത്തുന്നത്.
15ാമത് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ തലങ്ങളില്‍ പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാന്‍ജി എന്നിവരെയും തിരഞ്ഞെടുത്തു.

എം കരുണാനിധിയുടെ ഇളയ മകനായ എം കെ സ്റ്റാലിന്‍ ഡിഎംകെ ഖജാന്‍ജി, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ നിരവധി പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Latest Stories

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍