യുപിയിലെ കർഷകരുടെ കൊലപാതകത്തിൽ അറസ്റ്റിലായ മന്ത്രിയുടെ മകൻ ആശുപത്രിയിൽ

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഡെങ്കിപ്പനി ലക്ഷണങ്ങളെ തുടർന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഒക്‌ടോബർ 3 ന് നാല് കർഷകർക്കും ഒരു മാധ്യമപ്രവർത്തകനും നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടേത് ഉൾപ്പെടെ മൂന്ന് വാഹനങ്ങളുടെ വാഹനവ്യൂഹം ഓടിച്ചുകയറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൊലപാതകത്തിൽ അഞ്ച് ദിവസത്തിന് ശേഷം ഒക്ടോബർ 9 ന് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തു.

കർഷകരെ ഇടിച്ചുതെറിപ്പിച്ച എസ്‌യുവിയുടെ ഡ്രൈവിംഗ് സീറ്റിൽ മന്ത്രിയുടെ മകൻ ഉണ്ടായിരുന്നുവെന്ന് മരിച്ച കർഷകരുടെ കുടുംബങ്ങൾ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. 12 മണിക്കൂർ നീണ്ട പൊലീസ് ചോദ്യം ചെയ്യലിനൊടുവിൽ സുപ്രിംകോടതിയുടെ ഇടപെടലിനെ തുടർന്നായിരുന്നു അറസ്റ്റ്.

“ആശിഷ് മിശ്ര ഡെങ്കി ബാധിതനാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സാമ്പിൾ വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് വന്നാൽ ചിത്രം വ്യക്തമാകും,” ലഖിംപൂർ ഖേരി ജില്ലാ ജയിൽ സൂപ്രണ്ട് പി പി സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയടക്കം 13 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകങ്ങൾ നടക്കുമ്പോൾ താൻ കുറ്റകൃത്യസ്ഥലത്തായിരുന്നുവെന്ന ആരോപണം ആശിഷ് മിശ്ര നിഷേധിച്ചു; താൻ തന്റെ പിതൃ ഗ്രാമത്തിൽ (ഏകദേശം രണ്ട് കിലോമീറ്റർ അകലെ) ഉണ്ടായിരുന്നുവെന്നും ദിവസം മുഴുവൻ അവിടെ കഴിഞ്ഞുവെന്നും പ്രതി അവകാശപ്പെട്ടു.

ഒക്‌ടോബർ 9 ന് അറസ്റ്റിലായതിന് ശേഷം ഒക്ടോബർ 11നാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. റിമാൻഡ് കാലാവധി ഒക്ടോബർ 12ന് ആരംഭിച്ച് 15ന് അവസാനിച്ചു. ആദ്യ റിമാൻഡ് കാലാവധി അവസാനിച്ചതിന് ശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ലഖിംപൂർ ജയിലിലേക്ക് അയച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ