ഗുജറാത്തില്‍ നാട്ടില്‍ പോകണമെന്ന ആവശ്യവുമായി ആയിരത്തോളം കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധ സമരം; നിരവധി പേര്‍ കസ്റ്റഡിയിൽ

ഗുജറാത്തില്‍ നാട്ടിലെത്തിക്കാൻ സൌകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികൾ നിരത്തിലിറങ്ങി പ്രതിഷേധിച്ചു. സംസ്ഥാനത്ത് രണ്ടിടങ്ങളിലാണ് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ നിബന്ധനകള്‍ ലംഘിച്ച് പ്രതിഷേധിച്ചത്. 20- ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നേരത്തെയും ഗുജറാത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

സൂറത്തിലെ രണ്ട് സ്ഥലങ്ങളിലായാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. വരേലി, പാലന്‍പൂര്‍ എന്നിവടങ്ങളിലാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. വരേലിയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. ടെക്‌സ്റ്റൈയില്‍ ഡൈയിംഗ് കമ്പനികളിലും പ്രിന്റിംഗ് ഫാക്ടറികളിലും ജോലി ചെയ്യുന്നവരാണ് വീട്ടില്‍ പോകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിഷേധിച്ചത്. തെരുവിലിറങ്ങിയ തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയതായി അധികൃതര്‍ പറഞ്ഞു. പൊലിസ് തൊഴിലാളികള്‍ക്ക് നേരെ ലാത്തി ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നൂറിലേറെ പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാനുള്ള അവസരമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും തൊഴിലാളികളെ ശാന്തരാക്കന്‍ കഴിഞ്ഞില്ലെന്ന് ഡെപ്യുട്ടി പൊലീസ് സുപ്രണ്ട് ഭാര്‍ഗവ പാണ്ഡ്യ പറഞ്ഞു.
പാലന്‍പൂരിലും ഇതേ സമയത്താണ് 500- ലധികം തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. നാട്ടില്‍ പോകാന്‍ അവസരമുണ്ടാക്കണമെന്നതായിരുന്നു ഇവരുടെയും ആവശ്യം. ഇതിനു പുറമെ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് കെട്ടിട ഉടമ വാടക ചോദിച്ചതും തൊഴിലാളികളെ പ്രകോപിപ്പിച്ചു. ഇവിടെ 20 പേരെ പൊലീസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. കെട്ടിട ഉടമകള്‍ വാടക കൊടുക്കണമെന്ന ആവശ്യപ്പെട്ടത് നേരത്തെയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രശ്‌ന പരിഹാരം ഉണ്ടാക്കുമെന്ന പറഞ്ഞാണ് നേരത്തെ തൊഴിലാളികളെ അനുനയിപ്പിച്ചത്.
കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുകയാണ് ഗുജറാത്തില്‍. സംസ്ഥാന സര്‍ക്കാരിൻറെ ചെലവില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പുറപ്പെട്ട പ്രത്യേക ട്രെയിനിന്റെ ചെലവ് സംസ്ഥാന സര്‍ക്കാണ് വഹിച്ചതെന്നും അവകാശപ്പെട്ടിരുന്നു. അതേസമയം വിവിധ പ്രദേശങ്ങളില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ അതീവ പരിതാപകരമാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഗുജറാത്തില്‍ രോഗികളുടെ എണ്ണവും പ്രതിദിനം വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. 5428 രോഗികളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത് ഇതിനകം 290 രോഗികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മരിച്ചത്. ഗുജറാത്തിലെ അഹമ്മദ്ബാദ്, സൂറത്ത് എന്നിവിടങ്ങളിലാണ് കുടിയേറ്റ തൊഴിലാളികള്‍ കൂടുതലായി ഉള്ളത്.

Latest Stories

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി