ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക; എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനായിരിക്കും; മുന്നറിയിപ്പുമായി മെഹബൂബ മുഫ്തിയുടെ മകൾ

ഓഗസ്റ്റ് മുതൽ ജയിലിൽ അടക്കപ്പെട്ട  ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മകൾ സന ഇൽറ്റിജ ജാവേദ് പറഞ്ഞു. നിലവിലെ താമസസ്ഥലത്ത് നിന്ന് അമ്മയെ മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര സർക്കാരിനായിരിക്കും അതിന്റെ പൂർണ ഉത്തരവാദിത്വമെന്നും മകൾ മുന്നറിയിപ്പ് നൽകി.

“എന്റെ അമ്മയുടെ ആരോഗ്യത്തെ കുറിച്ച് ഞാൻ ആവർത്തിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. കഠിനമായ ശൈത്യകാലത്തെ നേരിടാൻ പാകത്തിന് സജ്ജീകരിച്ചിരിക്കുന്ന ഒരു സ്ഥലത്തേക്ക് അവരെ മാറ്റാൻ ഞാൻ ഒരു മാസം മുമ്പ് ഡിസി (ഡെപ്യൂട്ടി കമ്മീഷണർ) ശ്രീനഗറിന് കത്തെഴുതി. അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യൻ സർക്കാർ ഉത്തരവാദിയായിരിക്കും “. തടങ്കലിൽ കഴിയുന്ന മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റർ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്ന ഇൽറ്റിജ ജാവേദിന്റെ ഒരു ട്വീറ്റിൽ പറഞ്ഞു.

ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർക്ക് എഴുതിയ കത്തും അവർ പോസ്റ്റ് ചെയ്തു. ആരോഗ്യനില മോശമായതിനാൽ 60- കാരിയായ മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യപരിശോധനകൾ ഒരു ഡോക്ടർ  നടത്തിയിട്ടുണ്ടെന്നും കത്തിൽ അവർ പറയുന്നു. അമ്മയുടെ ശരീരത്തിലെ വിറ്റാമിൻ ഡി, ഹീമോഗ്ലോബിൻ, കാൽസ്യം എന്നിവയുടെ അളവ് കുറവാണെന്ന് പരിശോധനയിൽ വ്യക്തമായി, ഇൽറ്റിജ ജാവേദ് പറഞ്ഞു.

കശ്മീരിലെ കഠിനമായ ശൈത്യകാലത്തെ നേരിടാൻ അവർ ഇപ്പോൾ താമസിക്കുന്ന താമസസൗകര്യം പര്യാപ്തമല്ല … കൂടുതൽ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, കത്തിൽ പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക