ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക; എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനായിരിക്കും; മുന്നറിയിപ്പുമായി മെഹബൂബ മുഫ്തിയുടെ മകൾ

ഓഗസ്റ്റ് മുതൽ ജയിലിൽ അടക്കപ്പെട്ട  ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മകൾ സന ഇൽറ്റിജ ജാവേദ് പറഞ്ഞു. നിലവിലെ താമസസ്ഥലത്ത് നിന്ന് അമ്മയെ മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര സർക്കാരിനായിരിക്കും അതിന്റെ പൂർണ ഉത്തരവാദിത്വമെന്നും മകൾ മുന്നറിയിപ്പ് നൽകി.

“എന്റെ അമ്മയുടെ ആരോഗ്യത്തെ കുറിച്ച് ഞാൻ ആവർത്തിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. കഠിനമായ ശൈത്യകാലത്തെ നേരിടാൻ പാകത്തിന് സജ്ജീകരിച്ചിരിക്കുന്ന ഒരു സ്ഥലത്തേക്ക് അവരെ മാറ്റാൻ ഞാൻ ഒരു മാസം മുമ്പ് ഡിസി (ഡെപ്യൂട്ടി കമ്മീഷണർ) ശ്രീനഗറിന് കത്തെഴുതി. അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യൻ സർക്കാർ ഉത്തരവാദിയായിരിക്കും “. തടങ്കലിൽ കഴിയുന്ന മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റർ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്ന ഇൽറ്റിജ ജാവേദിന്റെ ഒരു ട്വീറ്റിൽ പറഞ്ഞു.

ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർക്ക് എഴുതിയ കത്തും അവർ പോസ്റ്റ് ചെയ്തു. ആരോഗ്യനില മോശമായതിനാൽ 60- കാരിയായ മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യപരിശോധനകൾ ഒരു ഡോക്ടർ  നടത്തിയിട്ടുണ്ടെന്നും കത്തിൽ അവർ പറയുന്നു. അമ്മയുടെ ശരീരത്തിലെ വിറ്റാമിൻ ഡി, ഹീമോഗ്ലോബിൻ, കാൽസ്യം എന്നിവയുടെ അളവ് കുറവാണെന്ന് പരിശോധനയിൽ വ്യക്തമായി, ഇൽറ്റിജ ജാവേദ് പറഞ്ഞു.

കശ്മീരിലെ കഠിനമായ ശൈത്യകാലത്തെ നേരിടാൻ അവർ ഇപ്പോൾ താമസിക്കുന്ന താമസസൗകര്യം പര്യാപ്തമല്ല … കൂടുതൽ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, കത്തിൽ പറയുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു