'അമിത് ഷായുടെ മഹത്വം': ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി മായാവതിയുടെ പ്രശംസ

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തിന് ആഴ്‌ചകൾ മുമ്പ്, മുൻ മുഖ്യമന്ത്രി മായാവതിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും “പരസ്‌പര പ്രശംസ” ഊഹാപോഹങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സുപ്രധാനമായ ഉത്തർപ്രദേശ്‌ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇതിനിടെയാണ് ഇരുവരും പരസ്പരം പ്രശംസ വാക്കുകൾ ചൊരിഞ്ഞുകൊണ്ട് രംഗത്തെത്തിയത്.

മായാവതിയുടെ പ്രചാരണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ അമിത് ഷാ പ്രശംസിച്ച് സംസാരിച്ചതിനെ കുറിച്ച് പ്രതികരിച്ച മായാവതി പറഞ്ഞത്: “അദ്ദേഹത്തിന്റെ മഹത്മ്യം കൊണ്ടാണ് അദ്ദേഹം സത്യം അംഗീകരിച്ചത്” എന്നാണ്.

യു.പി തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും ബിഎസ്പിക്ക് (ബഹുജൻ സമാജ് പാർട്ടി) ദളിത്, മുസ്ലീം വോട്ടുകൾ മാത്രമല്ല, ഉയർന്ന ജാതിക്കാരുടെയും, മറ്റ് പിന്നോക്ക വിഭാഗത്തിന്റെയും വോട്ടുകളും ലഭിച്ചിട്ടുണ്ട് എന്ന് താൻ അമിത് ഷായോട് പറയാൻ ആഗ്രഹിക്കുന്നു എന്നും മായാവതി കൂട്ടിച്ചേർത്തു.

403 സീറ്റുകളുള്ള യുപി നിയമസഭയിൽ 300 കടക്കുമെന്ന ബിജെപിയുടെ അവകാശവാദത്തിനും മായാവതി മറുപടി നൽകി. “ഫലം വന്നാലേ അത് പറയാൻ സാധിക്കുകയുള്ളൂ. ആർക്കറിയാം, ബിജെപിക്കും സമാജ്‌വാദി പാർട്ടിക്കും പകരം ബിഎസ്‌പി വിജയിച്ചേക്കാം.” അവർ പറഞ്ഞു.

കയ്പേറിയ പിളർപ്പിന് മുമ്പ് 2019 ലെ ദേശീയ തിരഞ്ഞെടുപ്പിനായി ഹ്രസ്വ കാലത്തേക്ക് സഖ്യത്തിലായിരുന്ന അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയോടുള്ള ബിഎസ്പി മേധാവിയുടെ വാക്കുകൾ കൂടുതൽ രൂക്ഷമായിരുന്നു. “സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നപ്പോഴെല്ലാം ഗുണ്ടാരാജ് നടന്നിട്ടുണ്ടെന്ന് അറിയാവുന്നതിനാൽ യുപിയിലെ വോട്ടർമാർ സമാജ്‌വാദി പാർട്ടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്,” മായാവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മായാവതിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് ചൊവ്വാഴ്ച ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞിരുന്നു. ദളിത്, മുസ്ലീം വോട്ടുകളിൽ ചിലത് ബിഎസ്പി കൈക്കലാക്കുന്നത് ഉത്തർപ്രദേശിൽ ബി.ജെ.പിയെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിന്, “ഇത് ബിജെപിക്ക് നേട്ടമാകുമോ നഷ്ടമാകുമോയെന്ന് എനിക്കറിയില്ല. അത് സീറ്റിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ മായാവതിയുടെ പ്രസക്തി അവസാനിച്ചു എന്നത് ശരിയല്ല,” അമിത് ഷാ പറഞ്ഞു. മായാവതിയുടെ പതിഞ്ഞ പ്രചാരണം അവരുടെ അടിത്തറ പൂർണ്ണമായും നശിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്നും ഷാ പറഞ്ഞു.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ