ഡാനിഷ് അലി കോണ്‍ഗ്രസിലേക്ക്, ഭീകരവാദിയെന്ന് ബി ജെ പി നേതാവ് വിളിച്ചപ്പോള്‍ മായാവതി തിരിഞ്ഞു നോക്കിയില്ല

ബി എസ് പി നേതാവും പാര്‍ലമെന്റംഗവുമായ ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. ബി ജെ പി എം പി രമേഷ് ബിദൂരി ലോക്‌സഭയില്‍ തന്നെ ഭീകരവാദിയെന്നും രാജ്യദ്രോഹിയെന്നും വിളിച്ച് ആക്ഷേപിച്ചപ്പോള്‍ മായാവതി തിരഞ്ഞു നോക്കുകയോ വാക്കുകള്‍ കൊണ്ടുപോലും സമാധാനിപ്പിക്കാന്‍ എത്തുകയോ ചെയ്തില്ലന്ന് ഡാനിഷ് അലി പറയുന്നു. ചന്ദ്രയാന്‍ 3 ന്റെ വിജയത്തെത്തുടര്‍ന്നുളള ചര്‍ച്ചക്കിടയിലാണ് രമേശ് ബിദൂരിയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്.

എന്നാല്‍ തനിക്ക് പിന്തുണയും ഐക്യദാര്‍ഡ്യവും ആശ്വാസവുമായി എത്തിയത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ്. ബി ജെ പിയുടെ വിഭജന അജണ്ടക്കെതിരെ അതിശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വരുന്നത് കോണ്‍ഗ്രസമാത്രമാണെന്നും യു പി പി സി സി അധ്യക്ഷന്‍ അജയ് റായിയെയും മറ്റു നേതാക്കളെയും കണ്ട ശേഷം ഡാനിഷ് അലി പ്രതികരിച്ചു.

2024 ലെ തിരഞ്ഞെടുപ്പില്‍ യു പിയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡാനിഷ് അലി മല്‍സരിക്കുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വുമായി കൂടുതല്‍ ചര്‍ച്ചകള്‍ ഡാനിഷ് അലി നടത്തുമെന്നാണ് അറിയുന്നത്.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ