ഡാനിഷ് അലി കോണ്‍ഗ്രസിലേക്ക്, ഭീകരവാദിയെന്ന് ബി ജെ പി നേതാവ് വിളിച്ചപ്പോള്‍ മായാവതി തിരിഞ്ഞു നോക്കിയില്ല

ബി എസ് പി നേതാവും പാര്‍ലമെന്റംഗവുമായ ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. ബി ജെ പി എം പി രമേഷ് ബിദൂരി ലോക്‌സഭയില്‍ തന്നെ ഭീകരവാദിയെന്നും രാജ്യദ്രോഹിയെന്നും വിളിച്ച് ആക്ഷേപിച്ചപ്പോള്‍ മായാവതി തിരഞ്ഞു നോക്കുകയോ വാക്കുകള്‍ കൊണ്ടുപോലും സമാധാനിപ്പിക്കാന്‍ എത്തുകയോ ചെയ്തില്ലന്ന് ഡാനിഷ് അലി പറയുന്നു. ചന്ദ്രയാന്‍ 3 ന്റെ വിജയത്തെത്തുടര്‍ന്നുളള ചര്‍ച്ചക്കിടയിലാണ് രമേശ് ബിദൂരിയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്.

എന്നാല്‍ തനിക്ക് പിന്തുണയും ഐക്യദാര്‍ഡ്യവും ആശ്വാസവുമായി എത്തിയത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ്. ബി ജെ പിയുടെ വിഭജന അജണ്ടക്കെതിരെ അതിശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വരുന്നത് കോണ്‍ഗ്രസമാത്രമാണെന്നും യു പി പി സി സി അധ്യക്ഷന്‍ അജയ് റായിയെയും മറ്റു നേതാക്കളെയും കണ്ട ശേഷം ഡാനിഷ് അലി പ്രതികരിച്ചു.

2024 ലെ തിരഞ്ഞെടുപ്പില്‍ യു പിയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡാനിഷ് അലി മല്‍സരിക്കുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വുമായി കൂടുതല്‍ ചര്‍ച്ചകള്‍ ഡാനിഷ് അലി നടത്തുമെന്നാണ് അറിയുന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി