ബദ്ധശത്രുക്കള്‍ ഒരുമിക്കുന്നു, മുലായത്തിന് വേണ്ടി വോട്ട് തേടി മായാവതി; ചരിത്ര നിമിഷമെന്ന് എസ് പി നേതാവ്

രണ്ടര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ശത്രുതയ്ക്ക് അന്ത്യം കുറിച്ച് ബി എസ് പി അധ്യക്ഷ മായാവതിയും എസ് പി നേതാവ് മുലായം സിങ് യാദവും വോട്ട് ചോദിച്ച് ഒരേ വേദിയില്‍. മെയിന്‍പുരി ലോക്‌സഭാ മണഡലത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലിയിലാണ് ഉത്തര്‍പ്രദേശില്‍ ചരിത്ര നിമിഷം പിറന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, അജിത് സിംഗ് തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു.

1995 ന് ശേഷം ആദ്യമായിട്ടാണ് ഇരു നേതാക്കളും വേദി ഒരുമിച്ച് പങ്കിടുന്നത്. സംയുക്ത പ്രതിപക്ഷ കക്ഷികളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് മുലായം. പല പാര്‍ട്ടികളുടേയും നേതാക്കള്‍ അണിനിരന്ന റാലിയെ ചരിത്രനിമിഷമെന്നാണ് മുലായം വിശേഷിപ്പിച്ചത്. മുമ്പ് 1993 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്. അന്ന് കന്‍ഷിറാമായിരുന്നു ബി എസ് പി അധ്യക്ഷന്‍. പിന്നീട് ഇരു പാര്‍ട്ടികളും മാറി മാറി ഭരിച്ചു. എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 80 ല്‍ 73 സീറ്റ് നേടി അധികാരത്തിലെത്തിയതോടെ ഇരുപാര്‍ട്ടികളും വീണ്ടും ഒന്നിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ