ബദ്ധശത്രുക്കള്‍ ഒരുമിക്കുന്നു, മുലായത്തിന് വേണ്ടി വോട്ട് തേടി മായാവതി; ചരിത്ര നിമിഷമെന്ന് എസ് പി നേതാവ്

രണ്ടര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ശത്രുതയ്ക്ക് അന്ത്യം കുറിച്ച് ബി എസ് പി അധ്യക്ഷ മായാവതിയും എസ് പി നേതാവ് മുലായം സിങ് യാദവും വോട്ട് ചോദിച്ച് ഒരേ വേദിയില്‍. മെയിന്‍പുരി ലോക്‌സഭാ മണഡലത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലിയിലാണ് ഉത്തര്‍പ്രദേശില്‍ ചരിത്ര നിമിഷം പിറന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, അജിത് സിംഗ് തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു.

1995 ന് ശേഷം ആദ്യമായിട്ടാണ് ഇരു നേതാക്കളും വേദി ഒരുമിച്ച് പങ്കിടുന്നത്. സംയുക്ത പ്രതിപക്ഷ കക്ഷികളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് മുലായം. പല പാര്‍ട്ടികളുടേയും നേതാക്കള്‍ അണിനിരന്ന റാലിയെ ചരിത്രനിമിഷമെന്നാണ് മുലായം വിശേഷിപ്പിച്ചത്. മുമ്പ് 1993 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്. അന്ന് കന്‍ഷിറാമായിരുന്നു ബി എസ് പി അധ്യക്ഷന്‍. പിന്നീട് ഇരു പാര്‍ട്ടികളും മാറി മാറി ഭരിച്ചു. എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 80 ല്‍ 73 സീറ്റ് നേടി അധികാരത്തിലെത്തിയതോടെ ഇരുപാര്‍ട്ടികളും വീണ്ടും ഒന്നിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.

Latest Stories

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ

ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും...', രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും വിനായകന്‍

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി