കോടതി മുറിയിൽ സിനിമ ഡയലോഗ് പറഞ്ഞ് ഫർണീച്ചറുകളും ജഡ്ജിയുടെ ഡയസും തകർത്ത്‌ കക്ഷി

ഡൽഹിയിലെ കർക്കർഡൂമ കോടതി സമുച്ചയത്തിലെ 66-ാം നമ്പർ കോടതി മുറിയിൽ ബോളിവുഡ് സിനിമകളെ വെല്ലുന്ന രംഗങ്ങളാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അരങ്ങേറിയത്.

കോടതി തനിക്ക് നീതി നൽകുന്നില്ലെന്നും വാദം കേൾക്കാനുള്ള തീയതികൾ മാത്രമാണ് നൽകുന്നത് എന്നും ആരോപിച്ചു രാകേഷ് എന്ന കക്ഷി കോടതി മുറിയിൽ പ്രശ്‌നം സൃഷ്ട്ടിക്കുകയായിരുന്നു. ഡൽഹിയിലെ ശാസ്ത്രി നഗർ നിവാസിയായ രാകേഷ് ഒരു കേസുമായി ബന്ധപ്പെട്ട് 2016 മുതൽ കർക്കർഡൂമ കോടതിയിൽ കയറി ഇറങ്ങുകയാണ്.

എന്നാൽ നാളുകയിട്ടും കേസിൽ തീർപ്പ് ഉണ്ടാവാത്തതിനെ തുടർന്ന് രോക്ഷാകുലനായ് ഇദ്ദേഹം ബോളിവുഡ് നടൻ സണ്ണി ഡിയോളിന്റെ “തരീഖ് പാർ തരീഖ്” (നാളെ നാളെ നീളെ നീളെ ) എന്ന പ്രശസ്തമായ സിനിമ ഡയലോഗ് പറഞ്ഞ് പൊതുമുതൽ നശിപ്പിക്കുകയായിരുന്നു.

ജൂലൈ 17 നാണ് സംഭവം. കർക്കർഡൂമ കോടതിയിൽ ഹാജരായ രാകേഷ് കേസിൽ വാദം കേൾക്കുന്നതിനിടെ “ദാമിനി” എന്ന ബോളിവുഡ് ചിത്രത്തിലെ “തരീഖ് പാർ തരീഖ്” എന്ന സിനിമ ഡയലോഗ് പറയുകയും കോടതി മുറിയിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും നശിപ്പിക്കുകയും ചെയ്തു.

കോടതി മുറിക്കുള്ളിൽ ജഡ്ജിയുടെ ഡയസും രാകേഷ് തകർത്തതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഇതേതുടർന്ന് രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഫർഷ്ബസാർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്