'മിസൈല്‍ വിട്ട' മോദി പുലിവാല്‍ പിടിച്ചേക്കും; തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന് മമതയുടെ പരാതി

സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ച് ഉപഗ്രവേധ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുലിവാല്‍ പിടിച്ചേക്കും. മിസൈല്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി രംഗത്ത് വന്നു.

തിരക്കു പിടിച്ച് ഇങ്ങിനെയൊരു പ്രഖ്യാപനം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. മുങ്ങുന്ന ബി.ജെ.പിക്ക് ഓക്‌സിജന്‍ നല്‍കുകയാണ് പ്രഖ്യാപനത്തിലൂടെ മോദി ലക്ഷ്യമിടുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മമത വ്യക്തമാക്കി.

ഇന്നത്തെ പ്രഖ്യാപനം വെറുമൊരു രാഷ്ട്രീയനാടകം മാത്രമാണ്. രാജ്യത്തിന്റെ പുരോഗതി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി ഉപയോഗിക്കുകയാണ്. ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് മോദി അടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്കാണ് ഇതിന്റെ ക്രെഡിറ്റ് നല്‍കേണ്ടതെന്നും മമത പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വന്‍ വിജയമായി എന്നും ലോക ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ശക്തിയായെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന സന്ദേശം. 300 കിലോമീറ്റര്‍ ദൂരത്തിലുള്ള ഉപഗ്രഹം, മിഷന്‍ ശക്തി പദ്ധതിയിലൂടെ വികസിപ്പിച്ച മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തുവെന്നും മോദി അവകാശപ്പെട്ടു.

ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്താന്‍ കഴിവുള്ള ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ നിഷ്‌ക്രിയമാക്കാന്‍ കഴിയുള്ള മിസൈല്‍ ഇന്ത്യ കൈവരിച്ചിരിക്കുന്നു. മിഷന്‍ ശക്തി എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. മൂന്നു മിനിറ്റിനുള്ളില്‍ വിജയകരമായി എ- സാറ്റ് എന്ന മിസൈല്‍ ദൗത്യം പൂര്‍ത്തിയാക്കി. 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് എ- സാറ്റ് വീഴ്ത്തിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ആണിതെന്നും മോദി പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഇന്ത്യയുടെ ഈ കഴിവ് ഒരിക്കലും മറ്റൊരു രാജ്യങ്ങള്‍ക്കെതിരെയും പ്രയോഗിക്കില്ലെന്ന് രാജ്യാന്തരസമൂഹത്തിന് ഉറപ്പു നല്‍കുന്നു. ഇന്ത്യയുടെ സുരക്ഷക്കായും പ്രതിരോധ ആവശ്യങ്ങള്‍ക്കായുമാണ് ഇത് ഉപയോഗിക്കുക. ബഹിരാകാശത്ത് ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് എതിരാണ് ഇന്ത്യ. എ- സാറ്റ് മിസൈലിന്റെ പരീക്ഷണം ഒരു തരത്തിലുള്ള രാജ്യാന്തര നിയമങ്ങളോ ഉടമ്പടികളോ ലംഘിച്ചല്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക