'മിസൈല്‍ വിട്ട' മോദി പുലിവാല്‍ പിടിച്ചേക്കും; തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന് മമതയുടെ പരാതി

സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ച് ഉപഗ്രവേധ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുലിവാല്‍ പിടിച്ചേക്കും. മിസൈല്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി രംഗത്ത് വന്നു.

തിരക്കു പിടിച്ച് ഇങ്ങിനെയൊരു പ്രഖ്യാപനം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. മുങ്ങുന്ന ബി.ജെ.പിക്ക് ഓക്‌സിജന്‍ നല്‍കുകയാണ് പ്രഖ്യാപനത്തിലൂടെ മോദി ലക്ഷ്യമിടുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മമത വ്യക്തമാക്കി.

ഇന്നത്തെ പ്രഖ്യാപനം വെറുമൊരു രാഷ്ട്രീയനാടകം മാത്രമാണ്. രാജ്യത്തിന്റെ പുരോഗതി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി ഉപയോഗിക്കുകയാണ്. ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് മോദി അടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്കാണ് ഇതിന്റെ ക്രെഡിറ്റ് നല്‍കേണ്ടതെന്നും മമത പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വന്‍ വിജയമായി എന്നും ലോക ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ശക്തിയായെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന സന്ദേശം. 300 കിലോമീറ്റര്‍ ദൂരത്തിലുള്ള ഉപഗ്രഹം, മിഷന്‍ ശക്തി പദ്ധതിയിലൂടെ വികസിപ്പിച്ച മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തുവെന്നും മോദി അവകാശപ്പെട്ടു.

ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്താന്‍ കഴിവുള്ള ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ നിഷ്‌ക്രിയമാക്കാന്‍ കഴിയുള്ള മിസൈല്‍ ഇന്ത്യ കൈവരിച്ചിരിക്കുന്നു. മിഷന്‍ ശക്തി എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. മൂന്നു മിനിറ്റിനുള്ളില്‍ വിജയകരമായി എ- സാറ്റ് എന്ന മിസൈല്‍ ദൗത്യം പൂര്‍ത്തിയാക്കി. 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് എ- സാറ്റ് വീഴ്ത്തിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ആണിതെന്നും മോദി പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഇന്ത്യയുടെ ഈ കഴിവ് ഒരിക്കലും മറ്റൊരു രാജ്യങ്ങള്‍ക്കെതിരെയും പ്രയോഗിക്കില്ലെന്ന് രാജ്യാന്തരസമൂഹത്തിന് ഉറപ്പു നല്‍കുന്നു. ഇന്ത്യയുടെ സുരക്ഷക്കായും പ്രതിരോധ ആവശ്യങ്ങള്‍ക്കായുമാണ് ഇത് ഉപയോഗിക്കുക. ബഹിരാകാശത്ത് ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് എതിരാണ് ഇന്ത്യ. എ- സാറ്റ് മിസൈലിന്റെ പരീക്ഷണം ഒരു തരത്തിലുള്ള രാജ്യാന്തര നിയമങ്ങളോ ഉടമ്പടികളോ ലംഘിച്ചല്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

Latest Stories

800ന് മുകളില്‍ മദ്യം ഇനി ചില്ലു കുപ്പിയില്‍ മതി; പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധിക ഡിപ്പോസിറ്റ്, കുപ്പി ബെവ്‌കോയില്‍ തിരികിയേല്‍പ്പിച്ചാല്‍ 20 മടക്കി വാങ്ങാം

IND vs ENG: അഞ്ചാമതും ടോസ് കൈവിട്ടു, ഞെട്ടിക്കുന്ന മൂന്ന് മാറ്റങ്ങളുമായി ടീം ഇന്ത്യ

മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറം; 'അമ്മ' പ്രവർത്തനങ്ങളിൽ നിന്ന് എന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്

IND VS ENG: ഓവലിൽ മത്സരം തുടങ്ങാൻ വൈകിയേക്കും- റിപ്പോർട്ട്

ധര്‍മ്മസ്ഥലയിലെ വെറും ആരോപണമല്ല, മൂന്നാം ദിനം ആറാം പോയിന്റില്‍ അസ്ഥികള്‍ കണ്ടെത്തി; 100 കണക്കിന് പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി പറഞ്ഞത് വെളിപ്പെടുന്നു

ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ അവധി; രണ്ട് മാസം പറ്റിയാൽ ഓണ്‍ലൈന്‍ ക്ലാസ്; അഭിപ്രായം പങ്കുവെച്ച് ജൂഡ്

IND VS ENG: താക്കൂറിന് പകരം കരുൺ നായർ, ഒരു മത്സരം പോലും കളിക്കാതെ പര്യടനം പൂർത്തിയാക്കാൻ രണ്ട് സൂപ്പർ താരങ്ങൾ

WCL 2025: "എന്തു തന്നെയായാലും ഞങ്ങള്‍ രാജ്യത്തെ നിരാശപ്പെടുത്തില്ല"; ഫൈനലിൽ പാകിസ്ഥാനെ നേരിടേണ്ടി വന്നിരുന്നെങ്കിൽ?, വെളിപ്പെടുത്തലുമായി ഇന്ത്യൻ ചാമ്പ്യന്മാർ

WCL 2025: പാകിസ്ഥാനെതിരായ ഇന്ത്യയുടെ സെമിഫൈനൽ പോരാട്ടം ഉപേക്ഷിച്ചു, ഫൈനലിലേക്ക് ആര്? വെളിപ്പെടുത്തി സംഘാടകർ

'ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല'; നറുക്കടിച്ചെന്ന് കരുതി വേദിയിൽ, നിരാശനായ വയോധികനെ കണ്ട് കരച്ചിലടക്കാനാവാതെ അനുശ്രീ