'മിസൈല്‍ വിട്ട' മോദി പുലിവാല്‍ പിടിച്ചേക്കും; തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന് മമതയുടെ പരാതി

സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ച് ഉപഗ്രവേധ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുലിവാല്‍ പിടിച്ചേക്കും. മിസൈല്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി രംഗത്ത് വന്നു.

തിരക്കു പിടിച്ച് ഇങ്ങിനെയൊരു പ്രഖ്യാപനം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. മുങ്ങുന്ന ബി.ജെ.പിക്ക് ഓക്‌സിജന്‍ നല്‍കുകയാണ് പ്രഖ്യാപനത്തിലൂടെ മോദി ലക്ഷ്യമിടുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മമത വ്യക്തമാക്കി.

ഇന്നത്തെ പ്രഖ്യാപനം വെറുമൊരു രാഷ്ട്രീയനാടകം മാത്രമാണ്. രാജ്യത്തിന്റെ പുരോഗതി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി ഉപയോഗിക്കുകയാണ്. ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് മോദി അടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്കാണ് ഇതിന്റെ ക്രെഡിറ്റ് നല്‍കേണ്ടതെന്നും മമത പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വന്‍ വിജയമായി എന്നും ലോക ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ശക്തിയായെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന സന്ദേശം. 300 കിലോമീറ്റര്‍ ദൂരത്തിലുള്ള ഉപഗ്രഹം, മിഷന്‍ ശക്തി പദ്ധതിയിലൂടെ വികസിപ്പിച്ച മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തുവെന്നും മോദി അവകാശപ്പെട്ടു.

ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്താന്‍ കഴിവുള്ള ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ നിഷ്‌ക്രിയമാക്കാന്‍ കഴിയുള്ള മിസൈല്‍ ഇന്ത്യ കൈവരിച്ചിരിക്കുന്നു. മിഷന്‍ ശക്തി എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. മൂന്നു മിനിറ്റിനുള്ളില്‍ വിജയകരമായി എ- സാറ്റ് എന്ന മിസൈല്‍ ദൗത്യം പൂര്‍ത്തിയാക്കി. 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് എ- സാറ്റ് വീഴ്ത്തിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ആണിതെന്നും മോദി പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഇന്ത്യയുടെ ഈ കഴിവ് ഒരിക്കലും മറ്റൊരു രാജ്യങ്ങള്‍ക്കെതിരെയും പ്രയോഗിക്കില്ലെന്ന് രാജ്യാന്തരസമൂഹത്തിന് ഉറപ്പു നല്‍കുന്നു. ഇന്ത്യയുടെ സുരക്ഷക്കായും പ്രതിരോധ ആവശ്യങ്ങള്‍ക്കായുമാണ് ഇത് ഉപയോഗിക്കുക. ബഹിരാകാശത്ത് ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് എതിരാണ് ഇന്ത്യ. എ- സാറ്റ് മിസൈലിന്റെ പരീക്ഷണം ഒരു തരത്തിലുള്ള രാജ്യാന്തര നിയമങ്ങളോ ഉടമ്പടികളോ ലംഘിച്ചല്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ