നിന്റെ അച്ഛനും താനും ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്; നീരജ് ശേഖറിനോട് കയര്‍ത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനോട് കയര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയെക്കുറിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുന്നതിനിടെ ബിജെപി എംപിയായ നീരജ് ശേഖര്‍ ഇടപെട്ടതാണ് പ്രകോപനത്തിന് കാരണമായത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കുമ്പോഴായിരുന്നു സംഭവം. നിന്റെ അച്ഛനും താനും ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. നിങ്ങളെന്താണ് സംസാരിക്കുന്നത്? മിണ്ടാതെ അവിടെ ഇരിക്കൂ എന്നായിരുന്നു ഖാര്‍ഗെയുടെ വാക്കുകള്‍. തുടര്‍ന്ന് സഭയില്‍ ഇരുവിഭാഗങ്ങള്‍ ബഹളംവെച്ചു.

വിഷയത്തില്‍ ഇടപെട്ട സഭാധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ ഖാര്‍ഗെയോട് പരാമര്‍ശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ ആരേയും അപമാനിച്ചിട്ടില്ലെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. മുന്‍പ്രധാനമന്ത്രിയെ സഖാവ് എന്ന് വിശേഷിപ്പിച്ച ഖാര്‍ഗെ, താന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതാണ് ചൂണ്ടിക്കാണിച്ചതെന്നും വ്യക്തമാക്കി.

എന്നാല്‍ ഖാര്‍ഗെയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധവുമുണ്ടായി. ഉത്തര്‍പ്രദേശിലെ ബലിയയില്‍ ചന്ദ്രശേഖര്‍ അനുകൂലികള്‍ ഖാര്‍ഗെയുടെ കോലം കത്തിച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ