ചെന്നൈ വെള്ളപ്പൊക്കത്തിലും കൈയടി മലയാളികള്‍ക്ക്; അവശ്യ സാധനങ്ങള്‍ വിറ്റത് പത്തിരട്ടി വിലയ്ക്ക്; കരിഞ്ചന്തയില്‍ കരകാണാതെ ജനം

മലയാളികള്‍ മാസ് ആണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ചെന്നൈയിലെ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ട്. കനത്ത മഴയില്‍ ചെന്നൈയിലുണ്ടായ വെള്ളക്കെട്ടിന് പിന്നാലെ അവശ്യ സാധനങ്ങള്‍ ലഭിക്കാതെയായി. പല സാധനങ്ങള്‍ക്കും എംആര്‍പിയേക്കാള്‍ പത്തിരട്ടി വില വരെ നല്‍കേണ്ടി വന്നു. പല അവശ്യ സാധനങ്ങളും കടകളില്‍ ലഭ്യമായിരുന്നില്ല.

കഴിഞ്ഞ ദിവസത്തോടെയാണ് ചെന്നൈയില്‍ വീണ്ടും അവശ്യ സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യാനായത്. പാലും ബ്രെഡും ബിസ്‌കറ്റും ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് ഇന്നലെ വരെ എത്ര പണം ചോദിച്ചാലും നല്‍കാന്‍ ചെന്നൈയിലെ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഒരു രൂപയുടെ മെഴുകുതിരി പത്ത് രൂപയ്ക്ക് വരെ വാങ്ങിയതായി നഗരത്തിലെ താമസക്കാര്‍ പറയുന്നു.

മഴ കനത്തതോടെ വൈദ്യുതി നിലയ്ക്കുമെന്ന കണക്കുകൂട്ടലില്‍ ആയിരുന്നു മെഴുകുതിരിയും തീപ്പെട്ടിയും വരെ ഉയര്‍ന്ന വിലയില്‍ വാങ്ങേണ്ടി വന്നത്. ദുരന്ത മുഖത്തും ലാഭം കണ്ടെത്തിയവരാണ് ചെന്നൈയില്‍ ഏറെയും. അവശ്യ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടേണ്ടി വരുമെന്ന് മുന്‍കൂട്ടി കണ്ട് വില കൂട്ടിയ വ്യാപാരികളാണ് മലയാളി മാസാണെന്ന് തെളിയിച്ചത്.

2018-19 വര്‍ഷങ്ങളിലായി രണ്ട് പ്രളയങ്ങളെ അതിജീവിച്ച മലയാളികളുടെ പരസ്പര സഹകരണത്തിന്റെയും കരുതലിന്റെയും കഥകളാണ് ചെന്നൈയിലെ ദുരന്ത മുഖത്തെ കൊള്ളയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. ചെന്നൈ നഗരത്തില്‍ 542 ഇടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. 22 അടിപ്പാതകളിലും വെള്ളക്കെട്ടുണ്ടായി. ഇതേ തുടര്‍ന്ന് 300 ദുരിതാശ്വാസ ക്യാമ്പുകളാണ് നഗരത്തില്‍ സജ്ജമാക്കിയത്. ഇതുകൂടാതെ 304 മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ