ചെന്നൈ വെള്ളപ്പൊക്കത്തിലും കൈയടി മലയാളികള്‍ക്ക്; അവശ്യ സാധനങ്ങള്‍ വിറ്റത് പത്തിരട്ടി വിലയ്ക്ക്; കരിഞ്ചന്തയില്‍ കരകാണാതെ ജനം

മലയാളികള്‍ മാസ് ആണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ചെന്നൈയിലെ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ട്. കനത്ത മഴയില്‍ ചെന്നൈയിലുണ്ടായ വെള്ളക്കെട്ടിന് പിന്നാലെ അവശ്യ സാധനങ്ങള്‍ ലഭിക്കാതെയായി. പല സാധനങ്ങള്‍ക്കും എംആര്‍പിയേക്കാള്‍ പത്തിരട്ടി വില വരെ നല്‍കേണ്ടി വന്നു. പല അവശ്യ സാധനങ്ങളും കടകളില്‍ ലഭ്യമായിരുന്നില്ല.

കഴിഞ്ഞ ദിവസത്തോടെയാണ് ചെന്നൈയില്‍ വീണ്ടും അവശ്യ സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യാനായത്. പാലും ബ്രെഡും ബിസ്‌കറ്റും ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് ഇന്നലെ വരെ എത്ര പണം ചോദിച്ചാലും നല്‍കാന്‍ ചെന്നൈയിലെ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഒരു രൂപയുടെ മെഴുകുതിരി പത്ത് രൂപയ്ക്ക് വരെ വാങ്ങിയതായി നഗരത്തിലെ താമസക്കാര്‍ പറയുന്നു.

മഴ കനത്തതോടെ വൈദ്യുതി നിലയ്ക്കുമെന്ന കണക്കുകൂട്ടലില്‍ ആയിരുന്നു മെഴുകുതിരിയും തീപ്പെട്ടിയും വരെ ഉയര്‍ന്ന വിലയില്‍ വാങ്ങേണ്ടി വന്നത്. ദുരന്ത മുഖത്തും ലാഭം കണ്ടെത്തിയവരാണ് ചെന്നൈയില്‍ ഏറെയും. അവശ്യ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടേണ്ടി വരുമെന്ന് മുന്‍കൂട്ടി കണ്ട് വില കൂട്ടിയ വ്യാപാരികളാണ് മലയാളി മാസാണെന്ന് തെളിയിച്ചത്.

2018-19 വര്‍ഷങ്ങളിലായി രണ്ട് പ്രളയങ്ങളെ അതിജീവിച്ച മലയാളികളുടെ പരസ്പര സഹകരണത്തിന്റെയും കരുതലിന്റെയും കഥകളാണ് ചെന്നൈയിലെ ദുരന്ത മുഖത്തെ കൊള്ളയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. ചെന്നൈ നഗരത്തില്‍ 542 ഇടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. 22 അടിപ്പാതകളിലും വെള്ളക്കെട്ടുണ്ടായി. ഇതേ തുടര്‍ന്ന് 300 ദുരിതാശ്വാസ ക്യാമ്പുകളാണ് നഗരത്തില്‍ സജ്ജമാക്കിയത്. ഇതുകൂടാതെ 304 മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ