ഓർത്തഡോക്സ്- യാക്കോബായ തർക്കം; മൃതദേഹ സംസ്കാരത്തിൽ ഇനി ഇടപെടില്ലെന്ന് സുപ്രീം കോടതി

ഓർത്തഡോക്സ്- യാക്കോബായ പള്ളി തർക്ക കേസിൽ, മൃതദേഹങ്ങള്‍ കുടുംബ കല്ലറകള്‍ ഉള്ള പള്ളികളില്‍ സംസ്‌കരിക്കുന്നതിന്  സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹങ്ങൾ സംസ്കരിക്കുന്ന കാര്യത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി . ഏതു വൈദികനാണ് അന്ത്യകർമ്മങ്ങൾ നിർവഹിക്കുന്നത് എന്നത് കോടതിയുടെ വിഷയമല്ല. മരിച്ചവരോട് അനാദരവു കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

വാദത്തിനിടെ,  സർക്കാർ കൊണ്ടുവന്ന ഓർഡിനൻസും ഓർത്തഡോക്സ് സഭയുടെ അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. എന്നാൽ 2017- ലെ വിധി പള്ളികളുടെ ഭരണവുമായി ബന്ധപ്പെട്ടു മാത്രമാണെന്നും അതിനപ്പുറത്തുള്ള വിഷയങ്ങളിൽ ഇടപെടില്ലെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കൂടുതൽ നിർബന്ധം പിടിച്ചാൽ ഓർത്തഡോക്സ് സഭയുടെ കോടതിയലക്ഷ്യ ഹർജി തള്ളുമെന്ന് ജസ്റ്റിസ് മിശ്ര മുന്നറിയിപ്പു നൽകി. ഭരണപരമായ തർക്കത്തിൽ ഇതുവരെ അമ്പത് ശതമാനം പ്രശ്നം പരിഹരിച്ചു. ബാക്കി പ്രശ്നങ്ങൾ തന്റെ കാലത്തോ തനിക്കു ശേഷം വരുന്നവരോ പരിഹരിക്കും. അതിനായി കാത്തിരിക്കണമെന്നും കോടതി പറഞ്ഞു. കേസ് ഫെബ്രുവരിയിലേക്കു മാറ്റിവെച്ച കോടതി, ഇരുകക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാൻ അനുമതി നൽകി.

മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934- ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്ന വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിൽ അയയ്ക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ പറഞ്ഞിരുന്നു. അത്തരം കടുത്ത തീരുമാനങ്ങളിലേക്ക് ഇല്ല എന്ന സൂചന കൂടിയാണ് ഇന്നത്തെ കോടതി പരാമർശങ്ങൾ നൽകുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ