'കൺമുന്നിൽ വെച്ച് നഷ്ടപ്പെട്ടത് രണ്ടുമക്കളെ'; പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി ഏക്‌നാഥ് ഷിൻഡെ

മഹാരാഷ്ട്ര നിയമസഭയിൽ  വികാര നിർഭരമായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ ആദ്യ പ്രസംഗം. രാഷ്ട്രിയ പ്രതിസന്ധികൾക്ക് പിന്നാലെ വിശ്വാസ വോട്ടെടുപ്പിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മാറിയ ഷിന്‍ഡേ തന്റെ ആദ്യ പ്രസംഗത്തിനിടെയാണ് മക്കളെക്കുറിച്ചോർത്ത് വികാരഭരിതനായത്.
2000 ലാണ് ബോട്ട് അപകടത്തിൽ തന്റെ മക്കൾ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ശിവസേന മേധാവിയും അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമെതിരായ എതിർപ്പുകളുടെ പേരിൽ തന്റെ കുടുംബത്തിനും ഭീഷണിയുണ്ടായിരുന്നു. ഈ അവസരങ്ങളിലെല്ലാം അന്തരിച്ച ശിവസേന നേതാവ് ആനന്ദ് ദിഗെയാണ് തന്നെ പിന്തുണച്ചതെന്നും ഷിൻഡെ പറഞ്ഞു.

മക്കൾ മരിച്ചതോടെ കുടുംബം തകർന്നെന്നും, തനിക്ക് ഇനി സംഘടനയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും താൻ ആനന്ദ് ദിഗെയോട് പറഞ്ഞെന്നും എന്നാൽ അദ്ദേഹം തന്നെ ആശ്വസിപ്പിക്കുകയും. നിയമസഭയിൽ ശിവസേനയുടെ നേതാവാക്കുകയുമാണ് ചെയ്തതെന്ന് ഷിൻഡെ ഓർത്തെടുത്തു. ഗ്രാമം സന്ദർശിക്കുന്നതിനിടെയാണ് ഷിൻഡെയുടെ 11 വയസ്സുള്ള മകനും 7 വയസ്സുള്ള മകളും ബോട്ട് മറിഞ്ഞ് മരിച്ചത്. ഷിൻഡെയുടെ മൂത്തമകൻ എം.പിയാണ്.

തന്റെ രാഷ്ട്രീയനീക്കത്തെയും ന്യായീകരിച്ച ഷിൻഡേ. വഞ്ചന തന്റെ രക്തത്തിൽ ഇല്ലെന്നും ആളുകൾ എന്നോടൊപ്പം ചേരാൻ തുടങ്ങുകയായിരുന്നുവെന്നും പറഞ്ഞു. ശിവസേനയുടെ ഉന്നത നേതൃത്വമാണ് തന്നെ അടിച്ചമർത്തുന്നതെന്നും ഷിൻഡെ ആരോപിച്ചു

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി