എംഎസ് സുബ്ബുലക്ഷ്മിയുടെ പേരില്‍ ടിഎം കൃഷ്ണക്ക് അവാര്‍ഡ് നല്‍കേണ്ട; സംഗീതജ്ഞയുടെ ചെറുമകന്‍ നടത്തിയ പേരാട്ടം വിജയിച്ചു; നിര്‍ണായക ഉത്തരവുമായി ഹൈകോടതി

പ്രശസ്ത സംഗീതജ്ഞയായ അന്തരിച്ച എംഎസ് സുബ്ബുലക്ഷ്മിയുടെ പേരില്‍ ടിഎം കൃഷ്ണക്ക് ചെന്നൈ മ്യൂസിക് അക്കാദമി അവാര്‍ഡ് നല്‍കരുതെന്ന് മദ്രാസ് ഹൈകോടതി. സുബ്ബുലക്ഷ്മിയുടെ ചെറുമകന്‍ വി ശ്രീനിവാസന്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് ജി ജയചന്ദ്രനാണ് നിര്‍ണായക വിധി ഉത്തരവിട്ടത്. സുബ്ബുലക്ഷ്മിക്കെതിരെ എംഎസ് കൃഷ്ണ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ചെറുമകന്‍ രംഗത്തെത്തിയത്.

കൃഷ്ണക്ക് ‘സംഗീത കലാനിധി എം.എസ്. സുബ്ബുലക്ഷ്മി അവാര്‍ഡ്’ നല്‍കാനാണ് അക്കാദമി തീരുമാനിച്ചിരുന്നത്. കൃഷ്ണയുടെ നേട്ടങ്ങള്‍ അംഗീകരിക്കാമെങ്കിലും അവാര്‍ഡിന് സംഗീതജ്ഞയായ എംഎസ് സുബ്ബുലക്ഷ്മിയുടെ പേര് നല്‍കരുതെന്ന് കോടതി വിധിച്ചു. കൃഷ്ണക്ക് അക്കാദമി അവാര്‍ഡ് നല്‍കുന്നതിനോട് വിരോധമില്ല. അതേസമയം, സുബ്ബുലക്ഷ്മിയുടെ പേരിലാവരുതെന്ന് മാത്രമാണ് നിഷ്‌കര്‍ഷിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

2024 മാര്‍ച്ച് 17നാണ് മ്യൂസിക് അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചത്. നിരവധി കര്‍ണാടക സംഗീതജ്ഞര്‍ ഇതില്‍ എതിര്‍പ്പുമായി രംഗത്തെത്തി. അക്കാദമിയുടെ ഡിസംബറിലെ കച്ചേരി ബഹിഷ്‌കരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കര്‍ണാടകസംഗീതത്തിലെ ഇതിഹാസമായിരുന്ന സുബ്ബലക്ഷ്മിയെ മരണശേഷം നിന്ദ്യമായ വാക്കുകള്‍കൊണ്ട് വിമര്‍ശിച്ചയാളാണ് കൃഷ്ണയെന്നും അദ്ദേഹത്തിന് ഈ പുരസ്‌കാരം നല്‍കുന്നത് നിരീശ്വരവാദിക്ക് ഭക്തപുരസ്‌കാരം നല്‍കുന്നതുപോലെയാണെന്നും ഹര്‍ജിക്കാരനായ വി. ശ്രീനിവാസന്‍ പറഞ്ഞു.

മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധിപുരസ്‌കാരം 2005 മുതലാണ് സംഗീത കലാനിധി എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മാര്‍ച്ച് 17-നായിരുന്നു ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനം. അവാര്‍ഡ് പ്രഖ്യാപനം കുടുംബത്തെ ഞെട്ടിച്ചതായി ശ്രീനിവാസന്റെ ഹര്‍ജിയില്‍ വ്യക്തമാക്കി.

പുരസ്‌കാരജേതാക്കളെ തീരുമാനിക്കുന്നത് സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണെന്നും തീരുമാനത്തില്‍ അക്കാദമി ഭരണസമിതിക്ക് പങ്കൊന്നുമില്ലെന്നും മ്യൂസിക് അക്കാദമി ഹൈക്കോടതിയെ അറിയിച്ചു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്