കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി; ചർച്ച ആവശ്യം തള്ളി

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ ലോകസഭ പാസ്സാക്കി. ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ അംഗീകരിക്കാതെയാണ് ബിൽ പാസ്സാക്കിയത്. ലോക്സഭയിൽ പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളികൾക്കിടയിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ബിൽ അവതരിപ്പിച്ചു. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള ഒറ്റ ബില്ലാണ് അവതരിപ്പിച്ചത്.

സഭ തുടങ്ങി നിമിഷങ്ങൾക്കകം തന്നെ കാർഷിക ബില്ലുകൾ പിൻവലിക്കുന്നതിനൊപ്പം കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. ബില്ലിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. എന്നാൽ ഇതോടെ സഭ നിർത്തിവയ്ക്കുകയാണെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു. 12 മണി വരെ സഭ നിർത്തിവെച്ച ശേഷം പിന്നെ ചേർന്നപ്പോഴാണ് കാർഷിക ബിൽ അവതരിപ്പിച്ച് പാസ്സാക്കിയത്.

കാർഷിക നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുള്ളതിനാൽ ഇനി ഇക്കാര്യത്തിൽ ചർച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭാ നടപടികൾ വീണ്ടും ആരംഭിക്കും.

അതേസമയം പാർലമെന്റിൽ ഉയർന്നു വരുന്ന വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും ജനഹിതത്തിന് അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാജ്യതാത്പര്യം അനുസരിച്ചുള്ള ചർച്ച പാർലമെന്റിൽ വേണം. രാജ്യപുരോഗതിക്ക് ഗുണകരമായ തീരുമാനങ്ങളുണ്ടാകണം. പാർലമെന്റിൽ ബഹളം വെയ്ക്കുന്നതിലല്ല കാര്യം. തുറന്ന ചർച്ച വേണമെന്നും, ക്രിയാത്മക ഇടപെടൽ ഉണ്ടാകണമെന്നുമാണ് മോദി പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം