ജോലിക്കിടെ ലാപ്‌ടോപ് പൊട്ടിത്തെറിച്ചു; യുവതിക്ക് ഗുരുതര പൊള്ളല്‍

ജോലി ചെയ്യുന്നതിനിടെ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരിക്ക് പൊള്ളലേറ്റു. ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ ജില്ലയിലാണ് സംഭവം. സോഫ്റ്റ് വെയര്‍ ജീവനക്കാരിയായ സുമലതയ്ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ലാപ്‌ടോപ് ചാര്‍ജിലിട്ട് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീടാണ് ചാര്‍ജ് ചെയ്യുന്നതിനിടെ തീ പിടിച്ചതാണെന്ന് കണ്ടത്തിയത്. തീപിടിച്ച ലാപടോപ് പൊട്ടിത്തെറിച്ചു. തീപ്പൊരി കിടക്കയ്ക്ക് മുകളിലേക്ക് തെറിച്ചു വീണു. തുടര്‍ന്ന് മുറി മുഴുവന്‍ തീപടരുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് സുമലത. ഇവര്‍ വര്‍ക്ക് ഫ്രം ഹോമായാണ് ജോലി ചെയ്തിരുന്നത്. മകള്‍ എല്ലാ ദിവസത്തേയും പോലെ ലാപ്‌ടോപ് മടിയില്‍ വെച്ചാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ശബ്ദം കേട്ടു വന്നു നോക്കിയപ്പോഴാണ് മുറിയില്‍ തീ പടര്‍ന്നതായി കണ്ടതെന്ന് സുമലതയുടെ മാതാപിതാക്കള്‍ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം