ജോലിക്കിടെ ലാപ്‌ടോപ് പൊട്ടിത്തെറിച്ചു; യുവതിക്ക് ഗുരുതര പൊള്ളല്‍

ജോലി ചെയ്യുന്നതിനിടെ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരിക്ക് പൊള്ളലേറ്റു. ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ ജില്ലയിലാണ് സംഭവം. സോഫ്റ്റ് വെയര്‍ ജീവനക്കാരിയായ സുമലതയ്ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ലാപ്‌ടോപ് ചാര്‍ജിലിട്ട് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീടാണ് ചാര്‍ജ് ചെയ്യുന്നതിനിടെ തീ പിടിച്ചതാണെന്ന് കണ്ടത്തിയത്. തീപിടിച്ച ലാപടോപ് പൊട്ടിത്തെറിച്ചു. തീപ്പൊരി കിടക്കയ്ക്ക് മുകളിലേക്ക് തെറിച്ചു വീണു. തുടര്‍ന്ന് മുറി മുഴുവന്‍ തീപടരുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് സുമലത. ഇവര്‍ വര്‍ക്ക് ഫ്രം ഹോമായാണ് ജോലി ചെയ്തിരുന്നത്. മകള്‍ എല്ലാ ദിവസത്തേയും പോലെ ലാപ്‌ടോപ് മടിയില്‍ വെച്ചാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ശബ്ദം കേട്ടു വന്നു നോക്കിയപ്പോഴാണ് മുറിയില്‍ തീ പടര്‍ന്നതായി കണ്ടതെന്ന് സുമലതയുടെ മാതാപിതാക്കള്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ