ലക്ഷദ്വീപ്; എട്ട് ബി.ജെ.പി യൂത്ത് വിംഗ് അംഗങ്ങൾ രാജിവെച്ചു: "അഡ്മിനിസ്ട്രേറ്റർ സമാധാനം നശിപ്പിക്കുന്നു"

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ “ജനാധിപത്യവിരുദ്ധ നടപടികൾക്ക്” എതിരെ ലക്ഷദ്വീപിലെ ഭാരതീയ ജനതാ പാർട്ടിയുടെ യുവജന വിഭാഗത്തിലെ എട്ട് അംഗങ്ങൾ രാജിവച്ചതായി കോൺഗ്രസ് നേതാവ് ശശി തരൂർ ബുധനാഴ്ച പങ്കുവെച്ച കത്തിൽ പറയുന്നു.

ജനറൽ സെക്രട്ടറി പി പി മുഹമ്മദ് ഹാഷിം ഉൾപ്പെടെയുള്ള യുവ മോർച്ച നേതാക്കൾ തിങ്കളാഴ്ച ബിജെപിയുടെ ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ല കുട്ടിക്ക് രാജി കത്ത് അയച്ചു. പ്രഫുൽ ഖോഡ പട്ടേൽ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളിലൂടെ ലക്ഷദ്വീപ് പ്രദേശത്തിന്റെ സമാധാനവും ശാന്തതയും നശിപ്പിക്കുകയാണെന്ന് അവർ കത്തിൽ മുന്നറിയിപ്പ് നൽകി.

പട്ടേൽ തന്റെ ഭരണത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ തന്നെ നിരവധി നിയന്ത്രണങ്ങളാണ് ലക്ഷദ്വീപിൽ ഏർപ്പെടുത്തിയത്, ഇതിൽ നിർദ്ദിഷ്ട പശു കശാപ്പ് നിരോധനം, രാജ്യത്തെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ ഉള്ള കേന്ദ്രഭരണ പ്രദേശത്തെ പ്രതിരോധ തടങ്കൽ നിയമം, ഭൂവികസന ചട്ടങ്ങളിൽ വലിയ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന കരട് നിയമം എന്നിവ ഉൾപ്പെടുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

ഗുജറാത്ത് ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധം പുലർത്തുന്ന പട്ടേൽ ലക്ഷദ്വീപിലെ മുസ്ലീം ജനതയെ ലക്ഷ്യമിട്ട് ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു