തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം; എയര്‍ ഇന്ത്യയില്‍ അപ്രതീക്ഷിത അവധിയെടുത്ത് 300 ജീവനക്കാര്‍; 79 സര്‍വീസുകള്‍ റദ്ദാക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് 79 ഇന്റര്‍നാഷണല്‍-ഡൊമസ്റ്റിക് സര്‍വീസുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ക്രൂ അംഗങ്ങള്‍ കൂട്ടത്തോടെ അവധിയെടുത്തതിന് പിന്നാലെയാണ് കമ്പനി സര്‍വീസുകള്‍ റദ്ദാക്കിയത്. 300 മുതിര്‍ന്ന ക്രൂ അംഗങ്ങള്‍ മുന്നറിയിപ്പ് കൂടാതെ സിക്ക് ലീവെടുത്തതോടെയാണ് കമ്പനി സര്‍വീസുകള്‍ റദ്ദാക്കിയത്.

അവധിയില്‍ പ്രവേശിച്ചതിന് പിന്നാലെ ക്രൂ അംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കമ്പനിയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെയുണ്ടായ തൊഴില്‍ മാനദണ്ഡങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തൊഴില്‍ മാനദണ്ഡങ്ങള്‍ക്കെതിരെയുള്ള തൊഴിലാളികളുടെ പ്രതിഷേധമാണ് കൂട്ടത്തോടെയുള്ള അവധി.

ടാറ്റ ഗ്രൂപ്പുമായി ലയിച്ചതിന് ശേഷം നിരവധി തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ക്രൂ അംഗങ്ങള്‍ വ്യക്തമാക്കി. തങ്ങള്‍ ജീവനക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഉടന്‍തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അറിയിച്ച കമ്പനി യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എത്രയും വേഗം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. യാത്രക്കാര്‍ക്ക് പൂര്‍ണമായും ടിക്കറ്റിന്റെ തുക തിരികെ നല്‍കുകയോ അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് നല്‍കുകയോ ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ