ഏകനാഥ് ഷിന്‍ഡെയെ കളിയാക്കി; കുനാല്‍ കമ്രയെ കൈയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യുമെന്ന് ശിവസേന; മുംബൈയിലെ ഹോട്ടല്‍ അടിച്ചു തകര്‍ത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയെ സ്റ്റാന്‍ഡപ് കോമഡി പരിപാടിക്കിടെ പരിഹസിച്ചുവെന്ന് ആരോപിച്ച് മുംബൈയിലെ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. മുംബൈയിലെ ഹാബിറ്റാറ്റ് കണ്‍ട്രി ക്ലബ് ഹോട്ടലാണ് ശിവസേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. ഹോട്ടലില്‍ തള്ളിക്കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശിവസേന പ്രവര്‍ത്തകര്‍, കുനാല്‍ കമ്രയുടെ ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്തു.

അതേസമയം, ശിവസേന പ്രവര്‍ത്തകന്റെ പരാതിയില്‍ കാമ്രയ്ക്കെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ശിവസേന എംഎല്‍എ മുരാജി പട്ടേലിന്റെ പാരതിയിലാണ് കേസെടുത്തത്. മറ്റൊരു നേതാവ് രാഹുല്‍ കനാലും പോലീസില്‍ പരാതി നല്‍കി.

‘നയാ ഭാരത്’ എന്ന പേരില്‍ നടത്തിയ ഷോയില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു കാമ്ര ഏക്നാഥ് ഷിന്ദേക്കെതിരേ വിവാദപരാമര്‍ശം നടത്തിയത്. സ്റ്റാന്‍ഡപ് കോമഡിയുടെ ഭാഗമായി പാടിയ പാരഡി പാട്ടിലായിരുന്നു ഷിന്ദേയുടെ പേരെടുത്ത് പറയാതെയുള്ള പരാമര്‍ശം. ഷിന്ദേയുടെ രൂപത്തേയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായുള്ള ബന്ധത്തേയും പരിഹസിച്ചുകൊണ്ടായിരുന്നു പാട്ടിലെ വരികള്‍.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമായിരുന്നു കമ്ര സംസാരിച്ചു കൊണ്ടിരുന്നത്. ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവ പിളര്‍ന്നതിനെക്കുറിച്ച് പറയുന്നതിനിടെ ഇതിനെല്ലാം തുടക്കമിട്ടതൊരു രാജ്യദ്രോഹിയാണെന്ന് പറഞ്ഞതാണ് കമ്രയ്ക്ക് വിനയായത്. അയാള്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോട് ചെയ്തതെന്തെന്നാല്‍, ആദ്യം ശിവസേന ബിജെപിയില്‍ നിന്ന് അടര്‍ന്നു, പിന്നീട് ശിവസേന ശിവസേനയില്‍ നിന്നു തന്നെ അടര്‍ന്നു, എന്‍സിപി എന്‍സിപിയില്‍ നിന്നും അടര്‍ന്നു. അങ്ങനെ വോട്ടര്‍മാര്‍ക്കു മുന്നില്‍ 9 ബട്ടണുകള്‍ തെളിഞ്ഞു… എല്ലാവരും ആശയക്കുഴപ്പത്തിലായി എന്നാണ് അദ്ദേഹം പറഞ്ഞത്.ഇതാണ് ശിവസേന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

രാജ്യത്തെ ശിവസേന പ്രവര്‍ത്തകര്‍ കാമ്രയുടെ പിന്നാലെ ഉണ്ടെന്നും കൈയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യുമെന്നും എംപി നരേഷ് മസ്‌കെ പറഞ്ഞു. ‘ദി കശ്മീര്‍ ഫയല്‍സ്’ വിവാദ സിനിമയുടെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയെ വിമര്‍ശിച്ചതിന് കുനാല്‍ കമ്രക്കെതിരെ മുമ്പ് ട്വിറ്ററില്‍ വന്‍ ആക്രമണം നടന്നിരുന്നു. വിവേക് അഗ്‌നിഹോത്രി സിനിമയില്‍നിന്നും ലഭിക്കുന്ന വന്‍ ലാഭം പാവങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കുമോ എന്നായിരുന്നു കമ്രയുടെ പരിഹാസം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ