പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല; കാശ്മീരിന് ഗാസയുടെ അവസ്ഥയാകുമെന്ന് ഫറൂഖ് അബ്ദുല്ല

ഇന്ത്യ- പാകിസ്ഥാന്‍ പ്രശ്‌നം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കശ്മീര്‍ ഉടന്‍ മറ്റൊരു ഗാസയായി മാറുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല. കാശ്മീര്‍ പ്രശനം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളുമുണ്ടാകുന്നില്ല, ഇന്ത്യ-പാക് ചര്‍ച്ച പുനഃരാരംഭിച്ചിട്ടില്ലെങ്കില്‍, ഗസ്സയുടെ അതേ അവസ്ഥയാകും കശ്മീരിനും.

നമുക്ക് സുഹൃത്തുക്കളെ മാറ്റാന്‍ കഴിയും അയല്‍ക്കാരെ മാറ്റാനാകില്ലെന്ന് മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി പറഞ്ഞിരുന്നു. അയല്‍ക്കാരെ സുഹൃത്തുക്കളാക്കി മാറ്റുകയാണെങ്കില്‍ കാര്യത്തില്‍ പുരോഗതി കൈവരുമെന്നാണ് വാജ്‌പേയി പറഞ്ഞത്.

യുദ്ധം ഒരു മാര്‍ഗമല്ല എന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫും പറഞ്ഞത് അതുതന്നെ. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ അറിയിച്ചതാണ്. നമ്മള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല. ഉടന്‍ പരിഹാരമായില്ലെങ്കില്‍ ഗാസയുടെയും പലസ്തീന്റെയും വിധിയാകും കശ്മീരിന്. ഞങ്ങള്‍ ഫലസ്തീനികളെ പോലെയാകുമെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ