കര്‍ണാടക കാവേരി ജലം തമിഴ്‌നാട്ടിലേക്ക് ഒഴുക്കി; നിരത്തിലിറങ്ങി കന്നഡിക കര്‍ഷകര്‍; 'ഇന്ത്യ' സഖ്യത്തിന്റെ പേരില്‍ വെള്ളം കലക്കി ബിജെപി; സൗത്ത് ഇന്ത്യയില്‍ നദീജലപോര്

കാവേരി നദീജലം തമിഴ്നാടിന് നല്‍കരുതെന്നാവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങി കര്‍ണാടകയിലെ കര്‍ഷകര്‍. സംസ്ഥാന സര്‍ക്കാരിനെതിരേയാണ് മാണ്ഡ്യയില്‍ കര്‍ഷകര്‍ രംഗത്തിറങ്ങിയത്. മാണ്ഡ്യ കെആര്‍എസ് അണക്കെട്ടിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മേലുകോട്ടെ എംഎല്‍എ ദര്‍ശന്‍ പുട്ടണ്ണയ്യയും പ്രതിഷേധത്തില്‍ പങ്കെടുത്തു.

സംസ്ഥാനം കനത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നത് സംസ്ഥാനത്തെ കര്‍ഷകരോട് ചെയ്യുന്ന അനീതിയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. ബുധനാഴ്ച ബെംഗളൂരു- മൈസൂരു അതിവേഗ പാതയിലും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. 10 ടിഎംസി അടി ജലം തമിഴ്നാടിന് ഉടന്‍ വിട്ടുകൊടുക്കുമെന്ന് കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ബെംഗളൂരുവില്‍ പ്രഖ്യാപിച്ചതാണ് കര്‍ഷകരെ വീണ്ടും പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത്

എന്നാല്‍, കാവേരി നദീജലം വിട്ടുകൊടുക്കുന്നതില്‍ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെതിരേ രംഗത്തെത്തി. ‘ഇന്ത്യ’ സഖ്യത്തിന്റെ കെട്ടുറപ്പിന് വേണ്ടിയാണ് സംസ്ഥാനത്തിന്റെ താത്പര്യം ബലികഴിച്ച് ജലം വിട്ടുകൊടുക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ തമിഴ്നാടിന് ജലം വിട്ടുകൊടുക്കാനുള്ള തീരുമാനം തികച്ചും അനുചിതമാണെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയും ആരോപിച്ചു. കാവേരി വിഷയം കൈകാര്യം ചെയ്യുന്നതില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കാവേരി ട്രിബ്യൂണലിന്റെ തീരുമാനമനുസരിച്ച് വെള്ളം വിട്ടുതരണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി എത്രയും വേഗം പരിഗണനയ്‌ക്കെടുക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ജൂണ്‍, ജൂലായ് മാസങ്ങളില്‍ 29 ടി.എം.സി.യും ഓഗസ്റ്റില്‍ 45 ടി.എം.സി.വെള്ളവും കര്‍ണാടക തമിഴ്നാടിന് വിട്ടുതരണം. നെല്‍കൃഷി ചെയ്യുന്ന കാവേരി നദിത്തീര ജില്ലകളിലേക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം