വിധി അറിയാൻ ഉറ്റുനോക്കി രാജ്യം; കർണാടക വോട്ടെണ്ണൽ ഇന്ന്, പ്രതീക്ഷയോടെ കോൺഗ്രസും, ബി.ജെ.പിയും, തൂക്കുസഭ പ്രവചിച്ച് ജെ.ഡി.എസ്

രാജ്യമാകെ ഉറ്റുനോക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തെ സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലാണ് തിര‍ഞ്ഞെടുപ്പ് നടന്നത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് പത്താം തിയതി ജനങ്ങൾ പോളിംഗ് ബൂത്തുകളിൽ വിധി നിർണയിച്ചത്.

വോട്ടർമാരെ ആകർഷിക്കുവാനായി എല്ലാ തന്ത്രങ്ങളും പയറ്റി ബിജെപിയും, കോൺഗ്രസും ജെഡിഎസും പ്രചാരണ രംഗത്ത് നിറഞ്ഞു നിൽക്കുകയായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് മുൻതൂക്കം പ്രഖ്യാപിച്ചതോടെ ഏറെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ സർവേഫലങ്ങളെ തള്ളി ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് വീണ്ടും അധികാരം നേടാനുള്ള സീറ്റുകൾ ബിജെപിക്കു ലഭിക്കുമെന്നാണ് ബൊമ്മ പറഞ്ഞത്. ഏറ്റവും വലിയ ഒറ്റകക്ഷി ആയില്ലെങ്കിലും ഭരണത്തിലെത്തുമെന്നും ബിജെപി പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി വോട്ടെണ്ണലിന് മുന്നോടിയായി തന്നെ വിജയം പ്രവചിച്ചിരുന്നു. സംസ്ഥാനത്ത് തൂക്ക് നിമസഭ വരുമെന്നാണ് പ്രവചനം. ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാദ്ധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ നിർണായകമാകുമെന്നും കുമാര സ്വാമി പറഞ്ഞിരുന്നു. സംസ്ഥാനത്ത് അഞ്ച് വികസന പദ്ധതികൾ നടപ്പാക്കാൻ തനിക്ക് കഴിയണമെന്നും അതുകൊണ്ടു തന്നെ തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നും കുമാരസ്വാമി പറഞ്ഞു.

Latest Stories

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍