കബഡി താരങ്ങള്‍ക്ക് ശൗചാലയത്തില്‍ സൂക്ഷിച്ച ഭക്ഷണം നല്‍കി; വന്‍വിവാദം, അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍

ഉത്തര്‍പ്രദേശില്‍ കബഡി താരങ്ങള്‍ക്ക് ശൗചാലയത്തില്‍ സൂക്ഷിച്ച ഭക്ഷണം നല്‍കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. സംസ്ഥാനതല സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തിനെത്തിയ താരങ്ങള്‍ക്കാണ് പുരുഷന്‍മാരുടെ ശൗചാലയത്തില്‍ സൂക്ഷിച്ച ഭക്ഷണം നല്‍കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പുറത്ത് വന്നത്.

ഇതിന് പിന്നാലെ സഹരന്‍പുര്‍ ജില്ലാ സ്പോട്സ് ഓഫീസര്‍ അനിമേഷ് സക്സേനയെ സസ്പെന്റ് ചെയ്തു. സംഭവത്തില്‍ പാചകക്കാരെയും ഭക്ഷണ വിതരണക്കാരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഒരുതരത്തിലുള്ള ജോലിയും ഇവര്‍ക്ക് നല്‍കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കായികവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ പറഞ്ഞു.

ഭക്ഷണം പാചകം ചെയ്തത് സമീപത്തെ നീന്തല്‍ക്കുളത്തിനരികിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി കളക്ടര്‍ അറിയിച്ചു. മുന്നൂറു പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്തത് രണ്ട് പേര്‍ ചേര്‍ന്നാണ്. പിന്നീട് ഭക്ഷണം ശൗചാലയത്തിലേക്ക് മാറ്റി. വൃത്തിഹീനമായ രീതിയില്‍ പാകം ചെയ്ത ഭക്ഷണം പകുതി മാത്രമെ വെന്തിരുന്നുള്ളൂ.

മത്സരത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് അറിവില്ലായിരുന്നെന്ന് കളക്ടര്‍ വിശദീകരിച്ചു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു