24 മണിക്കൂര്‍ സമയം തരും, അതിനുള്ളില്‍ തീരുമാനമെടുക്കണം! അല്ലെങ്കില്‍ കര്‍ഷകരുടെ ശക്തി എന്തെന്ന് കാണും; കേന്ദ്രത്തോട് തെലങ്കാന മുഖ്യമന്ത്രി

കേന്ദ്രത്തിന്റേത് ‘വിവേചനപരമായ’ ഭക്ഷ്യധാന്യ സംഭരണ നയമാണെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, സംസ്ഥാനത്ത് നിന്ന് ഭക്ഷ്യധാന്യം വാങ്ങുന്നത് സംബന്ധിച്ച് 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിയോടും (വാണിജ്യ, വ്യവസായ മന്ത്രി) പീയുഷ് ഗോയലിനോടും അഭ്യര്‍ത്ഥിക്കുന്നു; തെലങ്കാനയില്‍ നിന്നും ഭക്ഷ്യധാന്യം വാങ്ങുക. നിങ്ങളില്‍ നിന്ന് എന്തെങ്കിലും ഓര്‍ഡര്‍ വരാന്‍ ഞങ്ങള്‍ 24 മണിക്കൂര്‍ കാത്തിരിക്കും. 24 മണിക്കൂറിന് ശേഷം ഞങ്ങള്‍ തീരുമാനമെടുക്കും. എന്താണ് ചെയ്യേണ്ടത്, ഞങ്ങള്‍ക്കറിയാം. ‘ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ദേശീയ തലസ്ഥാനത്ത് സംഘടിപ്പിച്ച ‘ഒരു രാജ്യം-ഒരു ഭക്ഷ്യധാന്യ സംഭരണ നയം’ ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ സംസാരിക്കവെ റാവു പറഞ്ഞു.

റാവുവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) വക്താവ് രാകേഷ് ടികായത്തും പരിപാടിയില്‍ പങ്കെടുത്തു. ഒരു സര്‍ക്കാരും ശാശ്വതമല്ലെന്നും കേന്ദ്രം പുതിയ സംയോജിത കാര്‍ഷിക നയം കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിനെത്തന്നെ മാറ്റുമെന്നും ടിആര്‍എസ് അധ്യക്ഷന്‍ പറഞ്ഞു.

”കര്‍ഷകര്‍ യാചകരല്ല. അവര്‍ യാചിക്കുന്നില്ല; അവര്‍ അവരുടെ അവകാശങ്ങള്‍ തേടുന്നു. പുതിയ കാര്‍ഷിക നയം രൂപീകരിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പറയുന്നു. നിങ്ങള്‍ അത് ചെയ്യുന്നില്ലെങ്കില്‍, ഞങ്ങള്‍ നിങ്ങളെ നീക്കം ചെയ്യും. പുതിയ സര്‍ക്കാര്‍ പുതിയ സംയോജിത കാര്‍ഷിക നയം നേടി അത് നടപ്പാക്കും. കര്‍ഷകരോട് കലഹിക്കരുത്. അങ്ങനെ സംഭവിക്കുമ്പോഴെല്ലാം സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഇന്ത്യന്‍ ചരിത്രം പറയുന്നു. കര്‍ഷകര്‍ക്ക് അത്തരം ശക്തിയുണ്ട്, റാവു പറഞ്ഞു.

സര്‍ക്കാര്‍ പ്രതികരിച്ചില്ലെങ്കില്‍ തെലങ്കാന പരിഹാരം കാണും. അപ്പോള്‍ ഞാന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി സര്‍ക്കാരിനെയും അവരുടെ നയങ്ങളെയും തുറന്നുകാട്ടും. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചും അവരുടെ (കേന്ദ്ര സര്‍ക്കാര്‍) നയങ്ങളെക്കുറിച്ചും ആലോചിക്കാന്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരുമായും സുഹൃത്തുക്കളുമായും കൂടിക്കാഴ്ച നടത്തും, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്