'ജഡ്‌ജിമാർ പരസ്യമായി മതവിശ്വാസങ്ങൾ പ്രകടിപ്പിക്കരുത്'; ചീഫ് ജസ്റ്റിസ് - മോദി കൂടിക്കാഴ്ച വിവാദത്തിനിടെ ജസ്റ്റിസ് ഹിമ കോഹ്‌ലി

ജഡ്‌ജിമാരുടെ മതവിശ്വാസം നാല് ചുമരുകൾക്കുള്ളിൽ നിൽക്കേണ്ടതാണെന്ന് വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ഹിമ കോഹ്‌ലി. ജഡ്ജിമാർ പരസ്യമായി മതപരമായ ചിഹ്നങ്ങളോ വിശ്വാസങ്ങളോ പ്രദർശിപ്പിക്കുന്നതിന് താൻ എതിരാണെന്നും ‘ബാർ ആൻഡ് ബെഞ്ചി’ന് നൽകിയ അഭിമുഖത്തിൽ ഹിമ കോഹ്‌ലി പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട്ടിൽ നടന്ന ഗണേശ ചതുർഥി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഹിമ കോഹ്‌ലിയുടെ അഭിപ്രായ പ്രകടനം. നമുക്ക് പലവിശ്വാസങ്ങളുമുണ്ടാകാം എന്നാൽ നമ്മൾ ഒരു സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്ന സാഹചര്യത്തിൽ മാനവികതയും ഭരണഘടനയുമാവണം നമ്മുടെ മതമെന്ന് ഹിമ കോഹ്‌ലി പറയുന്നു.

സ്വവർഗ്ഗ വിവാഹം, ഗർഭഛിദ്ര നിയമം ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ പരിഗണിച്ച ജഡ്ജിയാണ് ജസ്റ്റിസ് ഹിമ കോഹ്‌ലി. ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പരമാധികാര റിപ്പബ്ലിക്ക് എന്നുവച്ചാൽ പൊതുമധ്യത്തിലുള്ള കാര്യങ്ങൾ വ്യത്യസ്ത സാമൂഹിക വർഗങ്ങളിലുള്ള ആളുകൾ ഉൾക്കൊള്ളണമെന്നാണ് ഹിമ കോഹ്‌ലി പറയുന്നത്. ഒരു ജഡ്ജിയുടെ വ്യക്തിപരമായ നിലപാടുകൾ നീതിയുടെ വിതരണത്തെ ബാധിക്കുമെന്നും മതവിശ്വാസം ഔദ്യോഗിക ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഹിമ കോഹ്‌ലി പറയുന്നു.

‘പൊതുമധ്യത്തിൽ രാഷ്ട്രീയ നേതാക്കളെ നിങ്ങൾ കാണേണ്ടി വരും, അവിടെ നിങ്ങൾക്ക് ചുറ്റും ജനങ്ങളുണ്ട്. അതിൽ തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ എന്റെ സ്വകാര്യജീവിതത്തിലേക്ക് കയറിവരാൻ ആരെയും ഞാൻ അനുവദിച്ചിട്ടില്ല’. തന്റെ ഔദ്യോഗിക ജീവിതത്തിൽ തന്റെ മേൽ സ്വാധീനം ചലുത്താൻ ആരും ശ്രമിച്ചിട്ടില്ല എന്നും അതിനുള്ള ഇടം താൻ ആർക്കും നൽകിയിരുന്നില്ല എന്നും ഹിമ കോഹ്‌ലി പറയുന്നു. ഉച്ചഭക്ഷണം കഴിക്കാൻ ഒരുമിച്ചിരിക്കുമ്പോൾ പോലും താൻ സഹജഡ്ജിമാരുമായി ഇപ്പോൾ കൈകാര്യം ചെയ്യുന്ന കേസിനെ കുറിച്ച് സംസാരിക്കാറില്ലെന്നും ഹിമ കോഹ്‌ലി പറയുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി