അക്രമം നടക്കുമ്പോള്‍ പൊലീസ് ഗേറ്റില്‍ നിന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചു; ജെ .എ.ൻയു, വി.സിയെ പ്രതിരോധത്തിലാക്കി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

ഡൽഹി ജവഹര്‍ലാൽ നെഹ്രു സർവ്വകലാശാലയിൽ  മുഖംമൂടിയണിഞ്ഞെത്തിയ സംഘം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ച സംഭവത്തിൽ വൈസ് ചാൻസലർക്കെതിരായ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. കാമ്പസിൽ അക്രമം നടക്കുമ്പോൾ എത്തിയ പൊലീസിനോട് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നും ഗേറ്റിന് സമീപം നിലയുറപ്പിച്ചാൽ മതിയെന്നും വൈസ് ചാൻ‌സലർ എം ജഗദീഷ് കുമാർ നിർദേശിച്ചെന്നാണ് പുതിയ ആരോപണം.‌

കാമ്പസിലെ പെരിയാര്‍ ഹോസ്റ്റലിൽ ആക്രമണം ഉണ്ടാവുകയും സബർ‌മതി ഹോസ്റ്റലിലെ സംഭവങ്ങൾ നടക്കുന്നതിന് ഇടയിലുമായിരുന്നു വിസി പോലീസിന് നിർദേശം കൈമാറിയത്. ഡൽഹി ഡിസിപി, എസിപി, വസന്ത് കുഞ്ച് (നോർത്ത്) പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എന്നിവർക്കയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ കാമ്പസിൽ പ്രവേശിച്ച് മുഖംമൂടി ധരിച്ച അക്രമികളെ നിയന്ത്രിക്കാൻ ആവശ്യപ്പെടുന്നതിനു പകരം “ഗേറ്റുകളിൽ നിലയുറപ്പിക്കാൻ” പൊലീസിനോട് പറഞ്ഞു എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർ‌ട്ട് ചെയ്യുന്നത്.

ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണസംഘം അക്രമം നടന്ന ഹോസ്റ്റലുകൾ സന്ദർശിച്ച് അക്രമത്തിനിരയായ വിദ്യാർത്ഥികളിൽ നിന്നും, കാമ്പസിൽ നിന്നും ശേഖരിച്ച വിവരങ്ങൾക്കനുസരിച്ചും അക്രമവിവരം അറിഞ്ഞ് എത്തിയ പൊലീസുദ്യോഗസ്ഥരിൽ നിന്നും ശേഖരിച്ച് തയ്യാറാക്കിയ പ്രാഥമിക സ്ഥിതിവിവര റിപ്പോർട്ടിലാണ് വൈസ് ചാൻസലറെ പ്രതിരോധത്തിലാക്കുന്ന ഈ പരാമർശമുള്ളത്.

വെസ്റ്റേൺ റേഞ്ച് ജോയന്‍റ് കമ്മീഷണർ ശാലിനി സിംഗ് നേതൃത്വം നൽകുന്ന അന്വേഷണസംഘമാണ് ജെഎൻയു കാമ്പസിൽ നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കുന്നത്. എത്രയും പെട്ടെന്ന് കാമ്പസിൽ നടന്നതെന്തെന്ന് അന്വേഷിച്ച് പ്രാഥമികവിവര റിപ്പോർട്ട് നൽകണമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണർ അമുല്യ പട്‍നായിക് നിർദേശിച്ചിരുന്നു. അതനുസരിച്ചാണ് പൊലീസ് പ്രാഥമിക വിവരറിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പൊലീസ് നൽകും

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി