ജാമ്യം ലഭിച്ച് മിനിറ്റുകള്‍ക്ക് ഉള്ളില്‍ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്റ്റില്‍

ജാമ്യം ലഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് എംഎല്‍എ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്റ്റില്‍. പൊലീസ് രണ്ടാമത്തെ അറസ്റ്റിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിന്റെ പേരിലെടുത്ത ആദ്യത്തെ കേസില്‍ ജാമ്യം കിട്ടി മണിക്കൂര്‍ തികയും മുന്‍പെ വീണ്ടും അറസ്റ്റ് ചെയ്തത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. തന്റെ അറസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വൈരനിര്യാതന രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് ജിഗ്‌നേഷ് പ്രതികരിച്ചു.

‘ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഗൂഢാലോചനയാണിത്. അവര്‍ എന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ വേണ്ടി ചെയ്യുന്നതാണ്. അവര്‍ ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ്. രോഹിത് വെമുലയോടും ചന്ദ്ര ശേഖര്‍ ആസാദിനോടും അവരിത് ചെയ്തു. ഇപ്പോള്‍ എന്നെ ലക്ഷ്യമിടുന്നു,’ ജിഗ്‌നേഷ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.വ്യാഴാഴ്ച്ചയാണ് അസം പൊലീസ് ഗുജറാത്തിലെ പാലന്‍പൂരിലെത്തി എംഎല്‍എയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അസമിലെ കൊക്രജാറിലെ ഒരു പ്രാദേശിക ബിജെപി നേതാവ് നല്‍കിയ പരാതിയേത്തുടര്‍ന്നായിരുന്നു ഇത്.

‘ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അഭ്യര്‍ത്ഥന നടത്തണം,’ എന്നായിരുന്നു മേവാനിയുടെ ട്വീറ്റ്. മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ അസമില്‍ നിന്നുള്ള ബിജെപി നേതാവ് അനൂപ് കുമാര്‍ ദേ പരാതി നല്‍കുകയായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക