ബീഫ് വിറ്റെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ യുവാവിനെ ജനക്കൂട്ടം മർദ്ദിച്ചു കൊന്നു

ബീഫ് വിൽപ്പന നടത്തിയെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ ഗ്രാമവാസികൾ 34 കാരനെ മർദ്ദിച്ചു കൊന്നു. ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 34 കിലോമീറ്റർ അകലെയുള്ള ഖുന്തി ജില്ലയിലാണ് സംഭവം. ചെറുപ്പക്കാരനോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പുരുഷന്മാരെയും ജനക്കൂട്ടം ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ബീഫ് വിൽക്കുന്നു എന്ന് അറിഞ്ഞതിനെ തുടർന്ന് അവിടത്തെ ഗ്രാമീണർ യുവാക്കളെ പിടികൂടി തല്ലിച്ചതച്ചതായി രാവിലെ പത്ത് മണിയോടെ കരാ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സ്റ്റേഷൻ ഇൻ ചാർജിനെ ഗ്രാമീണർ അറിയിക്കുകയായിരുന്നു എന്ന്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് എ വി ഹോംകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട മൂന്നുപേരെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് കൊണ്ടുപോയി. അവരിൽ ഒരാളായ കെലെം ബാർല ഗുരുതരമായ പരിക്കുകളോടെ മരിക്കുകയായിരുന്നു.

മർദ്ദിച്ചു ഏന്ന് സംശയിക്കുന്നവരുടെ പട്ടികയുടെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ നടത്തുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയവരെ ചോദ്യം ചെയ്യുകയാണെന്നും മറ്റുള്ളവരെപിടിക്കാൻ ടീമുകൾ രൂപീകരിച്ചിട്ടുണ്ട് എന്നും ഹോംകർ പറഞ്ഞു.

ഈ വർഷം ജൂൺ 17 ന് ഝാർഖണ്ഡിലെ സെറൈകേല ഖർസവാനിലെ തബ്രെസ് അൻസാർ എന്ന 24 കാരനെ “ജയ് ശ്രീ റാം” എന്ന് ചൊല്ലാൻ നിർബന്ധിച്ച്‌ മണിക്കൂറുകളോളം തൂണിൽ കെട്ടിയിട്ട് വടികൊണ്ട് അടിക്കുകയും നാല് ദിവസത്തിന് ശേഷം ജൂൺ 22 ന് ആശുപത്രിയിൽ വച്ച് ചെറുപ്പക്കാരൻ മരിക്കുകയും ചെയ്തിരുന്നു.

ഈ മാസം ആദ്യം, തബ്രെസ് അൻസാരിയുടെ ആൾക്കൂട്ട ആക്രമണത്തിന് പ്രതികളായവർക്കെതിരായ ആരോപണങ്ങൾ ഉപേക്ഷിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തബ്രെസ് അൻസാരി ഹൃദയാഘാതം വന്നാണ് മരിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ദിവസങ്ങൾക്കുശേഷം, പുതിയ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് പോലീസ് കൊലപാതകക്കുറ്റം പുന:സ്ഥാപിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ