ബിജെപിക്ക് മുൻപിൽ മുട്ടുകുത്തി ജമാഅത്തെ ഇസ്ലാമി; കശ്മീർ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഹം, യുഎപിഎ നിരോധനം പിന്‍വലിക്കാന്‍ ബിജെപിയുമായി ചർച്ച

മുപ്പത്തിഏഴ് വർഷത്തിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് നിരോധിത സംഘടന ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കാന്‍ പോകുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സംഘടന താത്പര്യപ്പെടുന്നത്. യുഎപിഎ നിരോധനം നീക്കിയാല്‍ തിരഞ്ഞെടുപ്പിന്റെ പാതയില്‍ മുന്നോട്ടുപോകാന്‍ തയാറാണെന്ന് ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ നേതാക്കള്‍ പറയുന്നു.

1987ലാണ് ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ അവസാനമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2019ലാണ് സംഘടനയെ യുഎപിഎ പ്രകാരം കേന്ദ്രസർക്കാർ നിരോധിച്ചത്. യുഎപിഎ നിരോധനം പിൻവലിക്കുന്നതയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ബിജപി നേതൃത്വുമായി ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ നേതാക്കള്‍ ചര്‍ച്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സംഘടനയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങളെ ജമ്മുവിലെ മറ്റ് പ്രധാന പാർട്ടികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും പിന്തുണച്ചിട്ടില്ല.

യുഎപിഎ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി ആശയ വിനിമയം നടത്താന്‍ എട്ടംഗ സമിതിയെ ജമാഅത്തെ ഇസ്ലാമി നിയോഗിച്ചിട്ടുണ്ട്. 1987ന് മുന്‍പുള്ള സംഘടനയുടെ യഥാര്‍ഥ നിലപാടുകളിലേക്ക് മടങ്ങിപ്പോകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായാണ് ഇവരുടെ നേതാക്കള്‍ വ്യക്തമാക്കുന്നത്. അപ്‌നി പാര്‍ട്ടി നേതാവ് അല്‍താഫ് ബുഖാരിയാണ് ബിജെപിയുമായുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉന്നത നേതൃത്വുമായി താന്‍ ആശയവിനിമയം നടത്തിയതായി അല്‍താഫ് ബുഖാരി സ്ഥിരീകരിച്ചിട്ടുണ്ട്.

1972ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി മുഖ്യാധാരയിലേക്ക് കടന്നുവരുന്നത്. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും ബിജെപിയുടെ ആദ്യ രൂപമായ ജനസംഘവും ആദ്യകാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഷെയ്ഖ് അബ്ദുള്ളയെ പ്രതിരോധിക്കാനാണ് ജനസംഘവും കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയെ പരോക്ഷമായി സഹായിച്ചുവന്നത്.

1972ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ അഞ്ച് സീറ്റ് നേടി. 1975ലെ ഉപതിരഞ്ഞെടുപ്പില്‍ ഷെയ്ഖ് അബ്ദുള്ളയും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്തുകയും ജമാഅത്തെ ഇസ്ലാമി ഒറ്റ സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ, ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ദിരാ ഗാന്ധി കൂച്ചുവിലങ്ങിട്ടു. സംഘടനയുടെ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടി. ജമാഅത്തെയുമായി ബന്ധമുണ്ടായിരുന്ന നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷം തിരിച്ചുവരവിന് ശ്രമിച്ച സംഘടനയ്ക്ക് പഴയതുപോല ജനകീയ അടിത്തറ രൂപപ്പെടുത്താന്‍ സാധിച്ചില്ല.

1990കളില്‍ ജമാഅത്തെ ഇസ്ലാമി കശ്മീരിലെ ഒരു വിഭാഗം സായുധ നീക്കങ്ങളിലേക്ക് കടന്നു. പിന്നീട് ഈ വിഭാഗം ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധം സ്ഥാപിച്ചു. കശ്മീരില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് 2019ല്‍ ബിജെപി സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ 1998ല്‍ തീവ്ര നയങ്ങളില്‍ നിന്ന് പിന്‍മാറിയതിന് ശേഷം ജമാ അത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ സ്വീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നയവ്യതിയാനമായിരിക്കും ഇത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ