‘ജയ് ശ്രീ റാം’ വിളി അക്രമങ്ങൾക്കുള്ള ഒഴികഴിവ്, ബംഗാളി സംസ്കാരവുമായി ബന്ധമില്ല: അമർത്യ സെൻ

‘മാ ദുർഗ’ വിളി പോലെ‘ ജയ് ശ്രീ റാം’ വിളിക്ക് ബംഗാളി സംസ്കാരവുമായി ബന്ധമില്ലെന്നും ആളുകളെ തല്ലുന്നതിനുള്ള ഒഴികഴിവാണ് ‘ജയ് ശ്രീ റാം’ വിളിയെന്നും നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ വെള്ളിയാഴ്ച പറഞ്ഞു.

ബംഗാളികളുടെ ജീവിതത്തിൽ സർവ്വവ്യാപിയായിട്ടുള്ളത് ‘മാ ദുർഗ’ ആണെന്ന് ജാദവ്പൂർ സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ അമർത്യ സെൻ പറഞ്ഞു. ജയ് ശ്രീ റാം മുദ്രാവാക്യം ബംഗാളി സംസ്കാരവുമായി ബന്ധപ്പെട്ടിട്ടില്ല എന്നും രാമ നവാമി പോലും ഇപ്പോൾ ജനപ്രീതി നേടുന്നുണ്ടെന്നും ഇതിനെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“പ്രിയപ്പെട്ട ദൈവം ആരാണെന്ന് ഞാൻ എന്റെ നാല് വയസ്സുള്ള പേരക്കുട്ടിയോട് ചോദിച്ചു. അത് മാ ദുർഗയാണെന്ന മറുപടിയാണ് ലഭിച്ചത്. മാ ദുർഗ നമ്മുടെ ജീവിതത്തിൽ സർവ്വവ്യാപിയാണ്,” അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഒരു വിഭാഗം ആളുകൾ ‘ജയ് ശ്രീ റാം’ എന്ന് ചൊല്ലാൻ നിർബന്ധിതരാവുകയും വിസമ്മതിച്ചാൽ അവർ ആക്രമിക്കപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് അമർത്യ സെന്നിന്റെ അഭിപ്രായം.

പാവപ്പെട്ടവരുടെ വരുമാന നിലവാരം ഉയർത്തുന്നത് അവരുടെ ദുരവസ്ഥ കുറയ്ക്കില്ലെന്നും അടിസ്ഥാന ആരോഗ്യ സംരക്ഷണം, ശരിയായ വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയിലൂടെ മാത്രമേ ദാരിദ്ര്യം കുറയ്ക്കാൻ കഴിയൂ എന്നും ദാരിദ്ര്യത്തെക്കുറിച്ച് സംസാരിച്ച അമർത്യ സെൻ പറഞ്ഞു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം