ഐഎസ്ആര്‍ഒയുടെ പ്രതീക്ഷകള്‍ മങ്ങുന്നു; സ്ലീപ്പിങ് മോഡിലുള്ള ലാന്ററും റോവറും ഇനി ഉണര്‍ന്നേക്കില്ല

സ്ലീപ്പിങ് മോഡിലുള്ള ലാന്ററും റോവറും ഇനി ഉണര്‍ന്നേക്കില്ല. സ്ലീപ്പിങ് മോഡിലുള്ള വിക്രം ലാന്റ്‌റുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കാതെയായതോടെയാണ് പ്രതീക്ഷകള്‍ അവസാനിക്കുന്നത്. 14 ദിവസം പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് ലാന്ററും റോവറും രൂപകല്‍പ്പന ചെയ്തിരുന്നത്. ചാന്ദ്ര ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയ ലാന്ററിന്റെയും റോവറിന്റെയും കാലാവധി സെപ്റ്റംബര്‍ 2 വരെ ആയിരുന്നു. സെപ്റ്റംബര്‍ 22ന് വീണ്ടും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അത് രാജ്യത്തിന് വന്‍ നേട്ടമാകുമായിരുന്നു.

ചന്ദ്രയാന്‍ 3 ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം ചന്ദ്രനിലെ സൂര്യാസ്തമയത്തിന് മുന്നോടിയായി ലാന്ററും റോവറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയിരുന്നു. ഉപകരണങ്ങള്‍ ചന്ദ്രനിലെ ശൈത്യ സമയത്തെ അതിജീവിക്കാന്‍ ശേഷിയുള്ളതല്ല. ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 200 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരുന്നു. സെപ്റ്റംബര്‍ 22 സൂര്യന്‍ ഉദിക്കുന്നതോടെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശാസ്ത്രജ്ഞര്‍.

ലാന്ററും റോവറും പ്രവര്‍ത്തന സജ്ജമായില്ലെങ്കിലും ചന്ദ്രയാന്‍ 3 ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചിരുന്നു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്റ് ചെയ്യുക എന്നതായിരുന്നു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രയാന്‍ 3 ന്റെ വിജയത്തിലൂടെ രാജ്യം സോഫ്റ്റ് ലാന്റിംഗെന്ന നേട്ടം കൈവരിച്ച് കഴിഞ്ഞു. ഇത് കൂടാതെ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് മൂലകങ്ങളുടെ സാന്നിധ്യം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക