ഇഷാ യോഗ കേന്ദ്രത്തിലെ ശിവരാത്രിയാഘോഷം തടയണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി; പരാതിക്കാരനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍; നിലപാട് അറിയിച്ച് മലിനീകരണ നിയന്ത്രണബോര്‍ഡ്

ശിവരാത്രിയോട് അനുബന്ധിച്ച് കോയമ്പത്തൂരിലെ ഇഷാ യോഗകേന്ദ്രത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ശബ്ദമലിനീകരണവും മാലിന്യപ്രശ്‌നവും ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് എസ്ടി ശിവജ്ഞാനം എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍, ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ തന്നെ രംഗത്തെ് വരികെയായിരുന്നു. ശിവരാത്രി ആഘോഷം ശബ്ദമലിനീകരണത്തിന് കാരണമാകുന്നില്ലെന്നും മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന മലിനീകരണനിയന്ത്രണബോര്‍ഡ് വിശദീകരിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി തള്ളി.

ശക്തിയേറിയ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതുമൂലം ശബ്ദമലിനീകരണം ഉണ്ടാകുമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കഴിഞ്ഞവര്‍ഷംനടന്ന ആഘോഷത്തില്‍ ശബ്ദമലിനീകരണമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി മലിനീകരണനിയന്ത്രണബോര്‍ഡ് ഇത് തള്ളി.

താത്കാലിക ശൗചാലയങ്ങളില്‍നിന്നുള്ള മാലിന്യവും മലിനജലവും കൃഷിയിടങ്ങളിലേക്ക് ഒഴുക്കിവിടുന്നുവെന്ന ആരോപണവും നിഷേധിച്ചു. മാലിന്യനിര്‍മാര്‍ജനത്തിനും മലിനജലശുദ്ധീകരണത്തിനും ഇഷാ യോഗ കേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്ന സംവിധാനം ബോര്‍ഡ് വിശദീകരിച്ചു.

ബുധന്‍, വ്യാഴം ദിവസങ്ങളിലായിട്ടാണ് ഇഷാ കേന്ദ്രത്തില്‍ ജഗ്ഗിവാസുദേവിന്റെ നേതൃത്വത്തില്‍ ശിവരാത്രിയാഘോഷം നടക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക